Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
അണയാതെ ഐഎസ്ആര്‍ഒ ചാരക്കേസ്: അതിക്രൂര പീഡനങ്ങളുടെ വെളിപ്പെടുത്തലുമായി ഫൗസിയ ഹസന്റെ മൊഴി

July 08, 2021

July 08, 2021

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് വീണ്ടും ചുടു പിടിക്കുന്നു.
ഗൂഢാലോചന കേസില്‍ ഫൗസിയ ഹസന്റെ മൊഴിപ്പകര്‍പ്പും വിശദാംശങ്ങളും പുറത്തു വന്നു. ചാരക്കേസില്‍ മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥര്‍ തന്നെ കസ്റ്റഡിയില്‍ എടുത്തെന്ന് ഫൗസിയ ഹസന്‍. ബംഗളുരുവില്‍ പഠിക്കുന്ന മകളെ തന്റെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ വെളിപ്പെടുത്തി.അന്ന് ബംഗളുരുവില്‍ നിന്നും കസ്റ്റഡിയിലെടുത്താണ് ഫൗസിയയെ തിരുവനന്തപുരത്തെത്തിച്ചത്. ഐബി പൊലീസ് കസ്റ്റഡിയില്‍ നേരിട്ടത് അതിക്രൂര പീഡനമാണെന്ന് ഫൗസിയ ഹസന്‍ വെളിപ്പെടുത്തിയിരുന്നു. ബംഗളൂരുവിലെ സ്‌കൂളില്‍ പഠിക്കുകയായിരുന്ന തന്റെ മകളെ മുന്നില്‍കൊണ്ട് വന്ന് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഐബിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ നിന്ന് മകളെ തിരുവനന്തപുരത്ത് എത്തിക്കുക എന്നത് എളുപ്പമായതുകൊണ്ട് ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നാണ് ഫൗസിയ പറഞ്ഞത്. കടുത്ത സമ്മര്‍ദ്ദത്തിലൂടെ വീഡിയോ ക്യാമറയ്ക്ക് മുന്നില്‍ ഐബി തന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ പൗരര്‍മാരായ ചിലര്‍ക്ക് താന്‍ പണം നല്‍കിയെന്നും പകരം ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ കൈക്കലാക്കിയതായും മൊഴി എഴുതി വാങ്ങിയെന്നാണ് ഫൗസിയ പറഞ്ഞത്. താന്‍ കടന്നുപോയ ക്രൂര പീഡനങ്ങളും ഫൗസിയ ഹസന്‍ അക്കമിട്ട് മൊഴിയില്‍പറയുന്നുണ്ട്.
മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.പ്രസാദ് ഗാന്ധി മുഖേനയാണ് മൊഴി കോടതിയിലും സിബിഐക്കും സമര്‍പ്പിക്കുന്നത്.
ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ചാരക്കേസ്. മുഖ്യന്ത്രിയായിരുന്ന കെ. കരുണാകരന് അധികാരം നഷ്ടപ്പെടുന്ന അവസ്ഥവരേ ഉണ്ടാക്കിയ കേസ് പിന്നീടാണ് കെട്ടിച്ചച്ചതാണെന്ന് കണ്ടെത്തിയത്. ചാരക്കേസില്‍ പ്രതിയായ നമ്പി നാരായണന് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.നിലവില്‍ ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം നമ്പി നാരായണനില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഡല്‍ഹി സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പ്രകാരമാണ് ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.തുടര്‍ന്നാണ് മറ്റുള്ളവരുടെ മൊഴികള്‍ കൂടി പുറത്തു വന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതയായ മാലി സ്വദേശി ഫൗസിയ ഹസന്റെ ജയിലനുഭവങ്ങള്‍ വിധിക്കുശേഷം ഒരു (ചാരവനിതയുടെ) വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. കേസില്‍  മുന്‍ പൊലീസ് മേധാവി സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവര്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയയും   കോടതിയെ സമീപിച്ചിരുന്നു.

 


Latest Related News