December 20, 2019
December 20, 2019
റിയാദ് : സൗദിയിൽ വിവിധ വാഹനാപകടങ്ങളിലായി രണ്ടു മലയാളികൾ ഉൾപെടെ നാലു പേർ മരിച്ചു. സൌദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് സ്ത്രീകള്‍ മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. കൂടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
മറ്റൊരു അപകടത്തിൽ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മുംബൈ സ്വദേശി ശര്‍മയുടെ മകന്‍ ക്രിഷ് ശര്‍മ (15), ഡല്‍ഹി മുസാഫര്‍ നഗര്‍ സ്വദേശി അബ്ദുല്ലയുടെ മകന്‍ മോയിന്‍ അബ്ദുല്ല (15) മോയിന്‍ എന്നിവരാണ് മരിച്ചത്. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ക്രിഷ് അടുത്ത വീട്ടിലെ കാര്‍ എടുത്ത് സുഹൃത്ത് മോയിനൊപ്പം പോയതായിരുന്നു. തുടര്‍ന്ന് നേവല്‍ ബേസിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.