Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

April 11, 2023

April 11, 2023

ന്യൂസ്‌റൂം ബ്യൂറോ
കോഴിക്കോട്: താമരശ്ശേരിയില്‍ അജ്ഞാതരായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കമ്‌ടെത്തി. കരിപ്പൂരില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കരിപ്പൂരും വയനാടും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടുമെന്നാണ് ലഭ്യമാകുന്ന വിവരം. മുഹമ്മദ് ഷാഫിയുടെ ഭാര്യയുടെ സഹായത്തോടെയാണ് പ്രതിയുടെ ചിത്രം തയ്യാറാക്കുന്നത്. പ്രതികളില്‍ രണ്ടുപേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇവരുടെ ചിത്രമാണ് മുഹമ്മദ് ഷാഫിയുടെ ഭാര്യ സനിയ്യയുടെ സഹായത്തോടെ വരക്കുന്നത്.

സ്വര്‍ണ്ണ-ഹവാല തട്ടിപപ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചെതെന്നാണ് പൊലീസ് പറയുന്നത്. എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയില്‍ നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് സ്വര്‍ണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കിയില്ല. ഇതിന്റെ പേരില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതായി സ്ഥിരീകരിച്ചു. ഷാഫി ദുബായിലെത്തിയ ശേഷം കൊടുവള്ളി സ്വദേശി സാലിയുമായി ഹവാല ഇടപാട് നടത്തിയെന്നും കണ്ടെത്തി.

സാലിയ്ക്ക് ഷാഫി നല്‍കാനുള്ളത് ഒന്നരക്കോടിയോളം രൂപയാണ്. ദുബായിലെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു മാസം മുന്‍പ് സാലിയുടെ നേതൃത്വത്തില്‍ ഷാഫിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഉള്‍പ്പെട്ട രണ്ട് പേരെയും മറ്റൊരാളെയും തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്തികാരോ ഹലാവ ഇടപാടുകാരോ എന്നത് വ്യക്തമല്ല.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വീട്ടിന്റെ ഉമ്മറത്ത ഇരിക്കുകയായിരുന്ന ഷാഫിയെ കാറിലത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഷാഫിയെ കാറില്‍ കയറ്റുന്നത് കണ്ട് ഓടിയെത്തിയ ഭാര്യ സനിയയും സഹോദരന്റെ ഭാര്യയും ചേര്‍ന്ന് ഷാഫിയെ കാറില്‍ നിന്ന് പിടിച്ച് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ അക്രമികള്‍ സനിയയേയും കാറിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ സനിയയെ കുറച്ചകലെ ഇറക്കി വിടുകയായിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News