September 04, 2019
September 04, 2019
ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകളും കുടുംബ തകർച്ചകളും സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകില്ലെന്നും രാഹുൽ വാദിക്കുന്നു.
കൊച്ചി : സമൂഹ മാധ്യമങ്ങളിൽ മതസ്പർധയുളവാക്കുന്ന പരാമർശങ്ങൾ നടത്തിയ ആകാശവാണി ജീവനക്കാരി കെ.ആർ ഇന്ദിരക്ക് മറുപടിയുമായി രാഹുൽ ഈശ്വർ രംഗത്ത്. മുസ്‌ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റുപെരുകുകയാണെന്ന പരാമർശം മാതൃത്വം എന്ന ആശയത്തിന് എതിരായതിനാൽ അപലപിക്കപ്പെടേണ്ടതാണ്. മാതൃത്വത്തിനെതിരായ പരാമർശം ആർഷ ഭാരത സംസ്കാരത്തിന് ചേരുന്നതല്ലെന്നും ഇത്തരം പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുകയല്ല,ഹിന്ദു ജനസംഖ്യ താഴുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് രാഹുൽ ഈശ്വർ തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പഠിക്കണമെങ്കിൽ ആർ.എസ്.എസ് സർസംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കറുടെ നിലപാടുകൾ മനസിലാക്കണമെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കേരളത്തിൽ എട്ടു മുതൽ ഒൻപത് ശതമാനം വരെ ജനസംഖ്യ കുറഞ്ഞിട്ടുണ്ട്.ഹിന്ദു കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകളും കുടുംബ തകർച്ചകളും സംഭവിക്കുന്നതെന്നും കുടുംബ തകർച്ച ഉണ്ടാകുമ്പോൾ കുട്ടികൾ ഉണ്ടാകില്ലെന്നും രാഹുൽ വാദിക്കുന്നു.
ഇതിനിടെ,അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടതിന് കെ.ആർ ഇന്ദിരക്കെതിരെ ഐ.പി.സി 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.
വീഡിയോ :
https://www.facebook.com/RahulEaswarOfficial/videos/1149888695205899/