April 23, 2020
April 23, 2020
തിരുവനന്തപുരം : കോവിഡ് ഭീഷണിക്ക് പുറമെ കേരളത്തിൽ ഡെങ്കിപ്പനിയും കുരങ്ങുപനിയും വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 9 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്.ലോക്ക്ഡൗണായതിനാൽ പല സ്ഥലത്തും മാലിന്യനീക്കം നടക്കാത്തതും, വേനൽ മഴയിൽ വെള്ളം കെട്ടികിടക്കുന്നതുമാണ് കൊതുകുകൾ പെരുകുന്നതിന് കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ, വയനാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ, ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 19 ആയി.
കല്‍പ്പറ്റ ജനറലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ബേഗൂര്‍ കോളനിയില്‍ നിന്നുള്ള 2 സ്ത്രീകള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ കഴിഞ്ഞിരുന്ന ഇരുമ്പുപാലം സ്വദേശിയായ 49കാരനുമാണ് വയനാട്ടില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. അപ്പപ്പാറ, ബേഗൂര്‍ പ്രദേശങ്ങളിൽ നേരത്തെയും കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.