Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പ്രവാസി ക്ഷേമനിധി ബോർഡിന്റെ പേരിൽ തട്ടിപ്പ്, പിന്നിൽ സിപിഐഎം ജില്ലാ നേതാവിന്റെ മകൻ

November 23, 2021

November 23, 2021

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വവാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായി ബദൽ വെബ്‌സൈറ്റ് നിർമ്മിച്ചാണ് സാധാരണക്കാരിൽ നിന്നും പണം തട്ടിയെടുക്കുന്നത്. http://pravasikerala.org എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രവാസിക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കാൻ 200 രൂപയാണ് വേണ്ടത്. എന്നാൽ, തട്ടിപ്പിന് വേണ്ടി തയ്യാറാക്കിയ http://nrifuture.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരാൾ 750 രൂപ അടയ്ക്കണം.

കമ്പനി അക്കൗണ്ടിലേക്ക് പണം അടയ്ക്കാൻ കഴിയുന്നില്ല എങ്കിൽ നിർമൽ തോമസ് എന്നയാളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പണം അടക്കാനാണ് സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദേശം. തൃശൂർ ജില്ലയിലെ സിപിഎം നേതാവിന്റെ മകനും, അബുദാബിയിലെ സാംസ്‌കാരികസംഘടനാ പ്രവർത്തകനുമായ നിർമൽ തോമസ് തന്നെയാണ് ഈ വെബ്‌സൈറ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്നതും. കൊച്ചി ആസ്ഥാനമാക്കി ഇതിനായി സ്വന്തം ഓഫീസും, കസ്റ്റമർ കെയർ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. വാർദ്ധക്യകാലത്ത് ഒരു തുക പെൻഷനായി കിട്ടുമെന്നതിനാൽ നിരവധി സാധാരണക്കാരായ തൊഴിലാളികളാണ് ഈ തട്ടിപ്പിൽ കുരുങ്ങുന്നത്. പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടും പ്രവാസി ക്ഷേമനിധി ബോർഡ് ഈ തട്ടിപ്പിനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യാജ പരസ്യങ്ങളിൽ പെട്ട് ചൂഷണത്തിന് ഇരയാകരുത് എന്ന ചെറിയൊരു മുന്നറിയിപ്പ് മാത്രമാണ് സൈറ്റിലുള്ളത്.


Latest Related News