Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ചരിത്രം തിരുത്തി, വാരിയംകുന്നന്റെ യഥാർത്ഥചിത്രം പുറത്ത്

October 29, 2021

October 29, 2021

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥചിത്രം പുറത്ത്. സുൽത്താൻ വാരിയംകുന്നനെന്ന പുസ്തകത്തിന്റെ കവർചിത്രമായാണ് ചിത്രം പ്രദർശിപ്പിച്ചത്. റമീസ് മുഹമ്മദ്‌ രചിച്ച പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് കുഞ്ഞമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകടൗൺഹാളിലായിരുന്നു ചടങ്ങ്. 


പത്ത് വർഷങ്ങളോളം നീണ്ടുനിന്ന ഗവേഷണങ്ങൾക്കൊടുവിലാണ് റമീസ് മുഹമ്മദ്‌ വീരയോദ്ധാവിന്റെ ചിത്രം തയ്യാറാക്കിയത്. ബ്രിട്ടനിൽ നിന്നും യഥാർത്ഥചിത്രം വിട്ടുകിട്ടാൻ പരിശ്രമിച്ചെങ്കിലും, ഈ ശ്രമം വിഫലമായി. ഒടുവിൽ, ഫ്രഞ്ച് മാഗസിനിൽ നിന്നുമാണ് ചിത്രം ലഭിച്ചതെന്ന് റമീസ് അറിയിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കൾ തന്നെ പുസ്തകം അനാവരണം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും, കോയമ്പത്തൂരിൽ നിന്നാണ് ബന്ധുക്കളെ കണ്ടെത്തിയതെന്നും റമീസ് കൂട്ടിച്ചേർത്തു. വാരിയംകുന്നന്റെ ചരിത്രം മുത്തച്ഛൻ പറഞ്ഞുതന്നിട്ടുണ്ടെന്നും, ചടങ്ങിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറയുടെ പ്രതികരണം. ഇതോടെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന് എന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രങ്ങളൊക്കെയും വിസ്‌മൃതിയിലേക്ക് തള്ളപ്പെടുകയാണ്. 


Latest Related News