Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
സംസ്ഥാനത്ത് കെ. റെയിൽ വിരുദ്ധ സമരം ശക്തിയാർജ്ജിക്കുന്നു, വിവിധ ജില്ലകളിൽ പ്രതിഷേധം

March 21, 2022

March 21, 2022

സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന, അതിവേഗ റെയിൽ പദ്ധതിയായ കെ.റെയിലിനെതിരെ സംസ്ഥാനത്തുടനീളം പ്രക്ഷോഭം കനക്കുന്നു. കോട്ടയം, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് പ്രതിഷേധം ശക്തി പ്രാപിച്ചത്. പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് സമരമുഖത്ത് സജീവമായുണ്ട്. 

കോട്ടയത്ത് നട്ടാശേരിയിലും, മലപ്പുറം തിരുന്നാവായയിലും കല്ലിടൽ നടപടികൾ താൽകാലികമായി നിർത്തിവെക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ ജനം, സംഘടിച്ച് പ്രതിഷേധിച്ചതോടെയാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. കോഴിക്കോട് മീഞ്ചന്തയിലും സമാന രീതിയിൽ ജനം പ്രതിധേഷമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് നാട്ടുകാർ പിഴുതുമാറ്റുകയും ചെയ്തു. പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, കല്ലുകൾ പിഴുതെറിയുന്നതിന്റെ പേരിൽ ജയിലിൽ പോവേണ്ടി വന്നാൽ അതിനും തയ്യാറാണെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. അതേസമയം, ചങ്ങനാശ്ശേരി സമരകേന്ദ്രമാക്കി, ഇടതുപക്ഷത്തെ ആക്രമിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കല്ല് പിഴുതത് കൊണ്ട് കെ.റെയിൽ ഇല്ലാതാവില്ലെന്നും കോടിയേരി തുറന്നടിച്ചു. വരും ദിവസങ്ങളിൽ സമരങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.


Latest Related News