Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നോൺ-ഹലാൽ ഹോട്ടലിനെ ചൊല്ലിയുള്ള സംഘപരിവാരത്തിന്റെ നുണക്കഥ പൊളിയുന്നു, തുഷാര അജിത്ത് ആക്രമിക്കപ്പെട്ടത് കെട്ടിട തർക്കത്തെ തുടർന്ന്

October 27, 2021

October 27, 2021

കൊച്ചി : ഹലാൽ ഭക്ഷണം ലഭ്യമല്ലെന്ന ബോർഡ് സ്വന്തം ഹോട്ടലിന് മുന്നിൽ വെച്ച് വാർത്തകളിൽ ഇടംപിടിച്ച വനിതാ സംരംഭകയാണ് തുഷാര അജിത്ത്. ഈ ബോർഡ് വെക്കുകയും, ഒപ്പം, പന്നിമാംസം ഹോട്ടലിൽ വിൽക്കുകയും ചെയ്തതിന്റെ പേരിൽ ഇവർ ആക്രമിക്കപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, ഈ വാർത്തയുടെ നിജസ്ഥിതി ഒടുവിൽ പുറത്തുവന്നിരിക്കുകയാണ്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുഷാരയും സംഘവും കാക്കനാടുള്ള വർഗീസ് എന്നയാളുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡെയിൻ റെസ്റ്റോ എന്ന കഫെയുടെ ഉടമകളായ ബിനോജിനെയും നകുലിനെയും ആക്രമിക്കുകയായിരുന്നു. അക്രമികളിൽ നിന്നും കാലിന് വെട്ടേറ്റ നകുൽ ആശുപത്രിയിലാണ്. ഇവരുടെ പരാതിയെ തുടർന്ന് തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇൻഫോ പാർക്ക് പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ, ഈ വസ്തുത മറച്ചുവെച്ച്, സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിയത്. ബിജെപി സഹയാത്രികരായ ലസിത പാലക്കൽ, ശങ്കു.ടി.ദാസ് തുടങ്ങി നിരവധി പേരാണ് വിഷയത്തിൽ തുഷാരയെ അനുകൂലിച്ച് രംഗത്തെത്തിയത്. റെസ്റ്റോ കഫേയിലെ ബോർഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിച്ചതാണ് സംഘട്ടനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടും, മതവിദ്വേഷവും വെറിയും പടർത്താനുള്ള അവസരമായാണ് ഇതിനെ സംഘപരിവാരം കണ്ടത്. സമൂഹമാധ്യമങ്ങളിലൂടെ വാർത്തയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലയാളികൾ.


Latest Related News