Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
പതിനേഴുകാരിയെ യുവാവ് തീ വെച്ച് കൊലപ്പെടുത്തി; സ്വയം തീകൊളുത്തിയ യുവാവും കൊല്ലപ്പെട്ടു

October 10, 2019

October 10, 2019

കൊച്ചി : കാക്കനാടിന് സമീപം കാമുകൻ പതിനേഴുകാരിയെ തീ വച്ച് കൊലപ്പെടുത്തി. അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. നോർത്ത് പറവൂർ സ്വദേശിയായ മിഥുൻ ആണ് തീക്കൊളുത്തിയത്. തീയിടാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ഇയാളും മരിച്ചു.

മിഥുന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കപ്പെടുന്നു. അർധരാത്രിയിൽ ദേവികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ കൊല നടത്തിയത്. വീട്ടിലെത്തി വാതിലിൽ മുട്ടിയപ്പോൾ പിതാവാണ് വാതിൽ തുറന്നത്. ഉടൻ അകത്തേക്കോടിക്കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ വെക്കുകയായിരുന്നു. കൊലപാതക ശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനും പൊള്ളലേറ്റു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രണയമോ പ്രതികാരമോ..?

ഇതിനിടെ,യുവാവ് മരിച്ച പെൺകുട്ടിയുടെ അകന്ന ബന്ധു ആയിരുന്നുവെന്ന് ദേവികയുടെ അയൽവാസിയും കൗൺസിലറുമായ സ്മിത പറഞ്ഞു. പെൺകുട്ടിയെ ശല്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ മുമ്പ്  പരാതി നൽകിയിരുന്നു.എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിഷയം ഒത്തുതീർപ്പാക്കിയതാണെന്നും സ്മിത പറഞ്ഞു. അതിന്റെ വൈരാഗ്യമാണോ എന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങൾ ഓടിയെത്തുമ്പോൾ പെൺകുട്ടിയും യുവാവും പൊള്ളലേറ്റു കിടക്കുന്നതും മാതാവ് കരഞ്ഞ് നിലവിളിക്കുന്നതുമാണ് കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു. ഇൻഫോ പാർക്ക് എസ്ഐയെ ഉടൻ വിവരമറിയിച്ചു. പയ്യനെ പൊലീസ് ജീപ്പിലും പെൺകുട്ടിയെ ആംബുലൻസിലും കൊണ്ടു പോയെന്നും അയൽവാസികൾ വെളിപ്പെടുത്തി.

പൊള്ളലേറ്റ പിതാവിന് കാര്യമായി പരുക്കു പറ്റിയുണ്ടെന്നാണ് വിവരം. അർധരാത്രി വാതിലിൽ മുട്ടു കേട്ട് അത് തുറന്ന പാടെ യുവാവ് പെട്രോൾ പിതാവിന്റെ ദേഹത്തേക്കൊഴിച്ച് തീക്കൊളുത്തി. ഉടൻ തന്നെ ഇയാൾ വീടിനുള്ളിൽ ഉള്ളവർക്ക് പരിക്കു പറ്റണ്ടെന്ന് കരുതി മുറ്റത്തേക്കിറങ്ങി. ഈ അവസരം മുതലെടുത്താണ് യുവാവ് വീടിനുള്ളിലേക്ക്കയറിയത്. തുടർന്ന് സ്വയം തീക്കൊളുത്തിയ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. ഈ കാഴ്ച കണ്ട അമ്മ പുറത്തിറങ്ങി നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു.

വീട്ടിൽ നിന്ന് കൊണ്ടു പോകുമ്പോൾ തന്നെ പെൺകുട്ടി മരിച്ചിരുന്നു. മിധുൻ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്.


Latest Related News