പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയെന്ന വാർത്ത ലോകത്തെ അറിയിക്കാൻ രാജ്യം നിയോഗിച്ച വനിതകളാണ് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നതിലുപരി നിർണ്ണായകമായ ഓപ്പറേഷനെ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു നൽകുക എന്ന കടമയാണ് സൈന്യം ഇരുവർക്കും നൽകിയത്. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒപ്പം വാർത്താ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ്ങ് എന്നിവരെ പരിചയപ്പെടാം.
കേണൽ സോഫിയ ഖുറേഷി
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്നൽസിലെ ആദ്യ വനിത ഓഫിസറാണ് കേണൽ സോഫിയ ഖുറേഷി. 2016-ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ വിദേശ സൈനിക പരിശീലന അഭ്യാസമായ "Exercise Force 18" ൽ ഇന്ത്യൻ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറെന്ന നിലയിൽ ചരിത്രം സൃഷ്ടിച്ചു. 18 രാജ്യങ്ങൾ പങ്കെടുത്ത ഈ അഭ്യാസത്തിൽ, 40 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ നയിച്ച ഏക വനിതാ കമാൻഡറായിരുന്നു അവർ.
2006 ൽ, അവർ കോംഗോയിലെ യുഎൻ സമാധാന പരിപാലന ദൗത്യത്തിന്റെ ഭാഗമായി. ഒരു സൈനിക നിരീക്ഷകയായി സേവനമനുഷ്ഠിച്ചു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. 2010 മുതൽ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരീക്ഷകരെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന ന്യൂഡൽഹിയിലെ സെന്റർ ഫോർ യുഎൻ സമാധാന പരിപാലന പ്രവർത്തനങ്ങളുടെയും ഭാഗമായിരുന്നു.
ഗുജറാത്ത് സ്വദേശിനിയായ കേണൽ ഖുറേഷി മുത്തച്ഛൻ്റെ പാത പിൻപറ്റിയാണ് സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് വിവാഹം ചെയ്തത്. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ആറുവർഷം യുഎൻ പീസ് കീപ്പിങ് ഓപറേഷൻസിൽ പങ്കെടുത്തിട്ടുണ്ട്.
സ്ത്രീ എന്നതിനേക്കാൾ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്നാണ് അന്നത്തെ മേധാവിയായ ജനറൽ ബിപിൻ റാവത്ത് കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് പറഞ്ഞത്. അവരുടെ അസാധാരണമായ പ്രവർത്തനങ്ങൾക്ക് മുതിർന്ന സൈനിക നേതൃത്വത്തിൽ നിന്ന് അഭിനന്ദന കാർഡുകൾ നൽകി അംഗീകരിച്ചിട്ടുണ്ട്. കേണൽ ഖുറേഷി വെറുമൊരു പട്ടാളക്കാരി മാത്രമല്ല പലർക്കും അവർ ഒരു മാതൃകയാണ്.
വിംഗ് കമാണ്ടർ വ്യോമിക സിംഗ്
വിംഗ്കമാണ്ടർ വ്യോമിക സിംഗ് ഇന്ത്യൻ വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റാണ് വിംഗ് കമാൻഡർ വ്യോമിക സിംഗ്. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി കമ്മീഷൻ ചെയ്യപ്പെട്ട വ്യോമിക സിംഗിന് 2019 ഡിസംബർ 18ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ ലഭിച്ചു. 2500റിലധികം മണിക്കൂറുകൾ ഹെലികോപ്റ്റർ പറത്തിയിട്ടുണ്ട്. ജമ്മു കാശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. 2020ൽ അരുണാചൽ പ്രദേശിൽ ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F