Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
ആ നുണയും പൊളിഞ്ഞു,യു.എസ് ആക്രമണത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ തകർന്നിട്ടില്ലന്ന് പെന്റഗൺ

June 25, 2025

us-strikes-did-not-destory-nuclear-programs-says-pentagon-report

June 25, 2025

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്ടൺ : ഇറാനില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിലായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ആണവകേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകളുണ്ടെങ്കിലും ഭൂമിക്കടിയിലെ ഭാഗം സുരക്ഷിതമാണെന്നാണ് അമേരിക്കയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടും ഇറാന്റെ ആണവോര്‍ജ പദ്ധതികള്‍ ഇല്ലാതെയാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ലെന്നാണ് വ്യക്തമാക്കുന്നത്. നതാന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചെങ്കിലും കവാടവും ഉപരിതലവും മാത്രമാണ് തകര്‍ന്നത്. ഇറാന് മുന്‍പത്തേത് പോലെ ആണവപദ്ധതികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ ആണവപദ്ധതികള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഇറാന് ആണവോര്‍ജ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് മാറിയെന്നുമാണ് അമേരിക്കയും ഇസ്രായേലും പറഞ്ഞിരുന്നത്. ഈ അവകാശവാദങ്ങളെല്ലാം തള്ളുന്നതാണ് പെന്റഗണ്‍ റിപ്പോര്‍ട്ട്. അതേസമയം റിപ്പോര്‍ട്ടിനെതിരെ വൈറ്റ് ഹൗസ് രംഗത്തെത്തി. ട്രംപ് ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താനായാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. പെന്റഗണ്‍ റിപ്പോര്‍ട്ടിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തള്ളിപറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News