വാഷിംഗ്ടൺ : ഗസ വിഷയത്തിൽ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കരാറിൽ എത്തുന്നതിനായി മധ്യസ്ഥരായ ഖത്തർ,ഈജിപ്ത് എന്നീ രാജ്യങ്ങളുമായി "ഏതാണ്ട് എല്ലാ ദിവസവും" താൻ പതിവായി ബന്ധപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും മിഡിൽ ഈസ്റ്റ് പ്രതിനിധിയുമായ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.വിഷയത്തിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിയിൽ ഇസ്രായേൽ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.59 പേർ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഈ ശ്രമങ്ങൾ ഏറെ കയ്പേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,അറബ് ഗൾഫ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള അബ്രഹാം ഉടമ്പടികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.അടുത്തയാഴ്ച ട്രംപ് സൗദി അറേബ്യ, യു.എ.ഇ ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.യുഎസും ഇറാനും തമ്മിലുള്ള ആണവ ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.
"നമ്മൾ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.സാധ്യമെങ്കിൽ നയതന്ത്രപരമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ആഗ്രഹം പ്രസിഡന്റ് പ്രകടിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ഇത്തരമൊരു കരാറിലെത്താനായി പ്രവർത്തിക്കുകയാണ്. നാലാം റൗണ്ട് ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്"-സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F