Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
തോക്കിൻ മുനയിൽ നിർത്തിയുള്ള ചർച്ച വേണ്ട,യു.എസ്,ഇറാൻ നിർണായക ചർച്ച ഇന്ന് ഒമാനിൽ

April 12, 2025

us-iran-leaders-to-hold-talks-in-oman-today

April 12, 2025

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്ടൺ: ഇറാനുമായുള്ള അഭിപ്രായഭിന്നതകൾ യുദ്ധഭീഷണിയിലെത്തി നിൽക്കെ അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് ഒമാനിൽ.  ഭാവിചർച്ചകൾക്കുള്ള ചട്ടക്കൂടിന് ഇന്ന് മസ്കത്തിൽ രൂപം നൽകുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. തുറന്ന മനസോടെയാണ് അമേരിക്കയുമായുള്ള ഇന്നത്തെ അനൗപചാരിക ചർച്ചയെ സമീപിക്കുകയെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ഒമാൻ തലസ്ഥാനമായ മസ്കത്തിൽ യുഎസ് പശ്ചമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫിന്‍റെയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛിയുടെയും നേതൃത്വത്തിലാകും ഇന്ന് ചർച്ച. ഭാവി ചർച്ചക്കുള്ള ചട്ടക്കൂടിന് രൂപം നൽകുന്നതിനൊപ്പം ആണവ പദ്ധതി ഉപേക്ഷിക്കമെന്ന നിലപാടാകും ചർച്ചയിൽ താൻ ഉന്നയിക്കുകയെന്ന് സ്റ്റിവ് വിറ്റ്കോഫ് പറഞു. ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരു നിലക്കും അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ അമേരിക്കയുമായി തുറന്ന മനസോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെന്നും ആണവായുധ നിർമാണത്തോട് ശക്തമായ എതിർപ്പാണുള്ളതെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി.

അതേസമയം, ഭീഷണിയും അടിച്ചേൽപിക്കലും അംഗീകരിക്കില്ലെന്നും തെഹ്റാൻ ചൂണ്ടിക്കാട്ടി. അതിനിടെ, ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിലൂടെ ഗസ്സയിൽ യുദ്ധവിരാമം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അധികം വൈകാതെ ബന്ദികൾ ഗസ്സയിൽ നിന്ന് ഇസ്രായേലിൽ തിരിച്ചെത്തുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F
 


Latest Related News