റാസല്‍ഖൈമ: വളര്‍ന്നുവരുന്ന ബിസിനസിന്റെ പൂര്‍ണ്ണ നിയന്ത്രണം കയ്യടക്കുന്നതിനായി ഇന്ത്യന്‍ ബിസിനസ് പങ്കാളിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ യു.എ.ഇ ദമ്പതികൾക്ക് റാസൽഖൈമ ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു.സംഭവത്തില്‍ എസ് ആര്‍ എന്ന സ്വദേശിക്കും ഭാര്യക്കുമാണ് കോടതി 10 വർഷം തടവും 50,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. ഗൂഢാലോചന നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഭാര്യയുടെ സഹോദരന്‍ എഎയ്ക്ക് 15 വര്‍ഷ തടവും 100,000 ദിര്‍ഹയും പിഴയും ചുമത്തി.
നല്ല ലാഭത്തില്‍ അതിവേഗം വളരുന്ന ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ ബിസിനസ് പങ്കാളിയെ ഒഴിവാക്കാൻ ഭാര്യ പറഞ്ഞത് കേട്ടാണ് എസ് ആര്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.പങ്കാളിക്കെതിരെ മയക്കുമരുന്ന് കൈവശം വച്ചതായി കുറ്റം കെട്ടിച്ചമയ്ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ പങ്കാളിയുടെ വാഹനത്തില്‍ മയക്കുമരുന്ന് വെക്കുന്നതിനായി എഎയുടെ സഹായം തേടി. വാഹനത്തില്‍ മയക്കുമരുന്ന് വെച്ച ശേഷം എസ്ആര്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് അധികൃതര്‍ പങ്കാളിയുടെ വാഹനത്തില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് ഇന്ത്യന്‍ വ്യവസായിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യന്‍ പങ്കാളിയുമായി ബന്ധപ്പെട്ട് നടത്തിയ മയക്കുമരുന്ന് പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചത്.ഇതേതുടർന്ന് നടത്തിയ വിശദമായ ചെയ്യലില്‍, ഇന്ത്യൻ പങ്കാളി എസ്ആറുമായി ബിസിനസ് തർക്കം നിലനിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.പങ്കാളിത്തം പിരിച്ചുവിടാനും എല്ലാ ലാഭവും പിടിച്ചെടുക്കാനും പ്രതി നടത്തിയ ശ്രമങ്ങളും ചോദ്യം ചെയ്യലിൽ വെളിപ്പെടുകയായിരുന്നു. കൂടുതതല്‍ തെളിവുകള്‍ ലഭിച്ചതോടെ എസ് ആര്‍ കുറ്റം സമ്മതിച്ചു. വ്യാജ തെളിവുകള്‍ സൃഷ്ടിച്ചതിന് മൂന്ന് വ്യക്തികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിക്കുകയുമായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F