ന്യൂ ദൽഹി : 2025 മെയ് 7 ന് പുലർച്ചെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം,ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.,എന്നാൽ, ഇന്ത്യൻ ഓപ്പറേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് അവകാശപ്പെട്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങളും പത്രപ്രവർത്തകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും പങ്കുവെച്ച ദൃശ്യങ്ങൾ ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏഴ് മിസൈലുകൾ ദൂരത്തേക്ക് വിക്ഷേപിക്കുന്ന വൈറലായ ദൃശ്യങ്ങൾ ഉൾപെടെ ഗാസയിലെ വ്യോമാക്രമണത്തിൽ നിന്നുള്ളവയാണ്.
ഹിന്ദി മാധ്യമമായ ആജ് തക് ആണ് മുതിർന്ന പത്രപ്രവർത്തക അഞ്ജന ഓം കശ്യപ് പങ്കെടുത്ത സെഗ്‌മെന്റിൽ മിസൈലുകൾ തൊടുത്തുവിടുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്..ബഹാവൽപൂർ നഗരത്തിൽ മാത്രം ഏഴ് ആക്രമണങ്ങൾ നടന്നതായി ആജ് തക് റിപ്പോർട്ട് ചെയ്തു. "ജെയ്‌ഷെയുടെ തീവ്രവാദ കേന്ദ്രം എങ്ങനെ നശിപ്പിക്കപ്പെട്ടു എന്ന് കാണാം എന്ന അടിക്കുറിപ്പോടെ ചാനൽ എക്സ് പോസ്റ്റിൽ ഇതേ ദൃശ്യം പങ്കിട്ടു.
മറ്റൊരു ഹിന്ദി വാർത്താ ഏജൻസിയായ എബിപി, അവരുടെ സ്റ്റാർ അവതാരകരിലൊരാളായ ചിത്ര ത്രിപാഠി ഹോസ്റ്റ് ചെയ്ത സെഗ്‌മെന്റിൽ ഇതേ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.സീ ന്യൂസ് ഗുജറാത്തി ഓപ്പറേഷൻ സിന്ദൂരിലെ ഒരു ഫോട്ടോ ഗാലറിയിലെ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചപ്പോൾ, ന്യൂസ് 18 ബംഗ്ല, ബിസിനസ് ടുഡേ, അമർ ഉജാല, ബർത്തമാൻ എന്നിവർ അവരുടെ ലേഖനങ്ങൾക്കൊപ്പം വീഡിയോയിൽ നിന്നുള്ള സമാനമായ സ്ക്രീൻഷോട്ടുകളാണ് ഉപയോഗിച്ചത്.ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയ ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങളുടെ പട്ടികയ്‌ക്കൊപ്പം, പ്രശസ്ത ന്യൂസ് 18 ലെ പ്രശസ്ത മാധ്യമ പ്രവർത്തക റൂബിക ലിയാഖത്തും എക്‌സിൽ ഈ വീഡിയോ പങ്കിട്ടു."ഭീകരരാഷ്ട്രമായ പാകിസ്ഥാനെ ഇന്ത്യ വേട്ടയാടുന്നു" എന്ന അടിക്കുറിപ്പോടെ, മുതിർന്ന പത്രപ്രവർത്തകനും ടിവി9 നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ആദിത്യ രാജ് കൗളും തെറ്റായ ഈ വീഡിയോ പങ്കുവെച്ചു.
എന്നാൽ പ്രമുഖ മാധ്യമങ്ങളെല്ലാം പങ്കുവെച്ച ദൃശ്യങ്ങളിലെ പ്രധാന ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തപ്പോൾ, 2023 ഒക്ടോബർ 13-ന് സ്പുട്‌നിക് അർമേനിയയുടെ വെബ്‌സൈറ്റിൽ ഇതേ വീഡിയോ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.ഗസ മുനമ്പിലെ 750 സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചുവെന്ന വാർത്തക്കൊപ്പം 2023 ഒക്ടോബർ 13-ന് സ്പുട്നിക് ഇതേ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു, 2023 ഒക്ടോബർ 23-ന് ഗാസയിൽ നടന്ന ബോംബാക്രമണങ്ങളെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ടിലാണ് അൽ മായദീൻ ഈ ദൃശ്യങ്ങൾ ഉപയോഗിച്ചത്.
ഇന്ത്യ-പാക് സംഘര്ഷത്തിന്റെതെന്ന പേരിൽ നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F