Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖത്തർ വിദേശകാര്യ സഹമന്ത്രി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍: സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത മൂന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പു നല്‍കി

October 30, 2024

news_malayalam_sports_news_updates

October 30, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി:ഫുട്‍ബോൾ മത്സരത്തിനിടെസ്റ്റേഡിയത്തിൽ വഴക്കുണ്ടാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ തടവിനും വന്‍ തുക പിഴയ്ക്കും കോടതി ശിക്ഷിച്ച മൂന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പു നല്‍കി. യുഎഇയും ഈജിപ്തും തമ്മിലുള്ള സൗഹൃദം കണക്കിലെടുത്താണ് മാപ്പു നല്‍കിയത്. ഒക്ടോബര്‍ 20ന് അൽ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് സംഭവം. ഇതോടെ ശിക്ഷ ഓഴിവാക്കപ്പെടും.

അബുദാബിയില്‍ നടന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മുന്‍നിര ഈജിപ്ഷ്യന്‍ ക്ലബായ സമാലികിന്റെ മൂന്ന് താരങ്ങളെയാണ് ഒരു മാസം തടവിനും രണ്ടു ലക്ഷം ദിര്‍ഹം പിഴയ്ക്കും കോടതി ശിക്ഷിച്ചിരുന്നത്. പിരമിഡ്‌സ് ക്ലബിനെതിരെയുള്ള മാച്ചിനിടെ നബീല്‍ ഇമാദ് ദോംഗ, മുസ്തഫ ശലബി, അബ്ദല്‍ വാഹിദ് അല്‍ സയിദ് എന്നിവര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കലഹമുണ്ടാക്കുകയും ചെയ്‌തെന്നാണ് കുറ്റം. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിനിടെ ശേഖരിച്ച സുരക്ഷാ കാമറ ദൃശ്യങ്ങളും ഇരകളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് വിധി. മത്സരദിവസം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് സമാലിക് വിജയിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു മൂവരും സുരക്ഷാജീവനക്കാരനെ ആക്രമിച്ചത്.


Latest Related News