Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് അൽജസീറ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു

August 01, 2024

news_malayalam_israel_hamas_attack_updates

August 01, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് അൽജസീറ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. അൽജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈൽ അൽ ​ഗൗൽ, കാമറാമാൻ റാമി അൽ റഫീ എന്നിവരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ​ഗസ സിറ്റിയിലെ ഷാതി അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ (ബുധനാഴ്ച) നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ ഗസയിലെ വീടിന് സമീപത്ത് നിന്നുള്ള റിപ്പോർട്ടിങ്ങിന് പോയതായിരുന്നു ഇരുവരും. റിപ്പോർട്ടിങ്ങിനിടെ ഇസ്രായേൽ ആക്രമണം ഉണ്ടാവുകയായിരുന്നു.

'ഗസയിലെ നിരപരാധികളായ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകളെയും കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ കഷ്ടപ്പാടുകളെയും മുറിവേറ്റവരുടെ പ്രയാസങ്ങളേയും കുറിച്ച് ലോകത്തെ അറിയിക്കുകയായിരുന്നു ഇസ്മായിൽ'- എന്ന് അൽ ജസീറയുടെ ​ഗസയിലെ മറ്റൊരു ജേണലിസ്റ്റായ അനസ് അൽ ഷെരീഫ് പറഞ്ഞു.

ഇതിന് മുമ്പും അൽ ജസീറ മാധ്യമപ്രവർത്തകർ ​ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജനുവരിയിൽ ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗസ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മകൻ ഹംസ അൽദഹ്‌ദൂഹും സഹപ്രവർത്തകനായ എ.എഫ്‌.പിയുടെ വീഡിയോ സ്‌ട്രിങ്ങർ മുസ്തഫ തുറയയും ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനും റഫയ്‌ക്കും ഇടയിലുള്ള ഒരു ജനവാസ മേഖലയിലായിരുന്നു ആക്രമണം. അൽ ജസീറയിൽ പ്രൊഡ്യൂസറായും വീഡിയോഗ്രാഫറായും ഹംസ പ്രവർത്തിച്ചിട്ടുണ്ട്.

അതിന് മുമ്പ്, 2023 ഡിസംബറിൽ ഖാന്‍ യൂനിസില്‍ അല്‍ ജസീറ ക്യാമറാമാന്‍ സമീര്‍ അബുദാഖയെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ വാഇൽ ദഹ്ദൂഹിനും പരിക്കേറ്റിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നുകിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുയർന്നിരുന്നു.

കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 111 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കൂടാതെ, 32 പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ കാണാതാവുകയും 52 പേർ അറസ്റ്റിലാവുകയും ചെയ്തു. ഇത് കൂടാതെ നിരവധി മാധ്യമപ്രവർത്തകർ ഭീഷണി, സൈബർ ആക്രമണം, കുടുംബാം​ഗങ്ങളുടെ മരണം എന്നിവയ്ക്ക് ഇരകളായിട്ടുണ്ടെന്നും സി.പി.ജെയുടെ കണക്കുകൾ വിശദീകരിക്കുന്നു.

ഗസയിൽ പത്ത് മാസത്തിലേക്ക് അടുക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 39,445 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ബഹുഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്.


Latest Related News