Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
സൗദിയിൽ ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് നാളെ അവസാനിക്കും

October 17, 2024

October 17, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് നാളെ (ഒക്ടോബർ 18) അവസാനിക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റ ഉത്തരവ് പ്രകാരം ആണ് ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. 2024 ഏപ്രിൽ 18 മുതൽ ആറ് മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്. 

ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും, അതിന് ശേഷമുള്ള പിഴകൾക്ക് 25 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചത്. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരൻമാർ എന്നിവർക്കെല്ലാം ഇളവ് ബാധകമാകും. ഇളവ് ഉപയോഗപ്പെടുത്താൻ രാജ്യത്തെ ജനങ്ങളോട് സൗദി അദികൃതർ അഭ്യർഥിച്ചിട്ടുണ്ട്. റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം, ഓവർടേക്ക്, അമിത വേഗം തുടങ്ങിയ മരണത്തിന് കാരണമാകുന്ന കുറ്റങ്ങൾക്ക് പിഴ ചുമത്തപ്പെട്ടവർക്ക് ഇളവ് അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ബാങ്കുകളുടെ ആപ്പുകളും വെബ്‌സൈറ്റും മാത്രം ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. പല വ്യാജ സൈറ്റുകളുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


Latest Related News