Breaking News
ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിച്ചുള്ള ആക്രമണം വിഭാഗീയത ഉണ്ടാക്കാൻ ലക്ഷ്യമാക്കിയെന്ന് മേജർ രവി | പഹൽഗാം ഭീകരാക്രമണം,മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു | ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. |
ഇസ്മയിൽ ഹനിയ്യയുടെ വധത്തെ ഖത്തർ ശക്തമായി അപലപിച്ചു

July 31, 2024

July 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റിന്റെ (ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ. ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഖത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

സിവിലിയന്മാരെ കൊലപ്പെടുത്തുന്നതും, അവരെ ലക്ഷ്യമാക്കുന്നതും  മേഖലയെ  അരാജകത്വത്തിലേക്ക് നയിക്കുമെന്നും സമാധാനത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്നും  വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.. അക്രമങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്കും എതിരെ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇസ്മായിൽ ഹനിയയുടെ കുടുംബത്തിനും, അദ്ദേഹത്തിന്റെ അനുയായികൾക്കും ഫലസ്തീൻ ഭരണകൂടത്തിനും, ജനങ്ങളോടും ഖത്തർ ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ജനങ്ങളുടെയും അനുശോചനം മന്ത്രാലയം അറിയിച്ചു.

ഇറാനിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ തെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെട്ടത്.വെടിയേറ്റതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.


Latest Related News