Breaking News
ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം | അമീർ കപ്പിൽ കലാശപ്പോരാട്ടം,ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ | ശാന്തിനികേതൻ മദ്റസ അൽ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു | ഖത്തറിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | ചാവക്കാട് ഫെസ്റ്റ് നാളെ(വ്യാഴം) ദോഹ ഐസിസി അശോകാ ഹാളിൽ | പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ ദോഹയിൽ തുടക്കമാവും | ഖത്തർ സംസ്‌കൃതി ചിത്രപ്രദർശനം ജൂൺ 13 വെള്ളിയാഴ്ച | ഖത്തർ ടൂറിസം അവാർഡ്,ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം |
ഇസ്രായേൽ ആക്രമണം; 19 കാരനായ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു 

October 07, 2024

news_malayalam_israel_hamas_attack_updates

October 07, 2024

ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്

ഗസ: ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 കാരനായ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകൻ ഹസ്സൻ ഹമദ് കൊല്ലപ്പെട്ടു. ഗസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ ഇന്നലെ (ഞായർ) നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇതോടെ 175 മാധ്യമപ്രവര്‍ത്തകരാണ് ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍- ഗസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ഗസയിലെ റിപ്പോർട്ടിങ് നിർത്തണമെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ ഹസ്സന് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയും നിരവധി കോളുകളിലൂടെയും മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ വീടിന് നേരെ ആക്രമണം നടത്തിയത്. ഗസയിലെ ഗവൺമെൻ്റ് മീഡിയ ഓഫീസും സഹപ്രവർത്തകരും ഹമദിൻ്റെ മരണം സ്ഥിരീകരിച്ചു. ഗസയിൽ ഒരു വർഷത്തിലേറെയായി ഫ്രീലാൻസ് ടിവി റിപ്പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു ഹസ്സൻ.

“20 വയസ്സ് കഴിഞ്ഞിട്ടില്ലാത്ത ഹസ്സൻ ഹമദ് എന്ന പത്രപ്രവർത്തകൻ തൻ്റേതായ രീതിയിൽ പ്രവർത്തിച്ചു. അവന്റെ കുടുംബത്തെ ലക്ഷ്യമിടാതിരിക്കാൻ അവരിൽ നിന്ന് അകന്നു നിന്നു. ഇൻ്റർനെറ്റ് സിഗ്നൽ കണ്ടെത്താൻ പാടുപെടുമ്പോൾ അയാൾ എതിർത്തു, ഗസയിലെ വീഡിയോകൾ നിങ്ങളിലേക്കെത്തിക്കുന്നതിന് ഇൻ്റർനെറ്റ് സിഗ്നൽ കണ്ടെത്താൻ വീടിന്റെ മേൽക്കൂരയിൽ ഒന്നോ രണ്ടോ മണിക്കൂർ അവൻ ഇരിക്കും,”ഹമദിൻ്റെ എക്സ് അക്കൗണ്ടിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പോസ്റ്റ് ചെയ്തു.

“രാവിലെ 6 മണിക്ക് (03:00 GMT), അവസാന വീഡിയോ അയക്കാൻ അദ്ദേഹം എന്നെ വിളിച്ചു. ആ സമയം 'അവിടെയുണ്ട്, അവർ അവിടെയുണ്ട്, ഇത് കഴിഞ്ഞു,' എന്ന് അവൻ  പറഞ്ഞ് കോൾ കട്ട് ചെയ്തു," സഹപ്രവർത്തകൻ കൂട്ടിച്ചേർത്തു. 

ആക്രമണത്തിന് ശേഷം ഹമദിൻ്റെ മൃതദേഹം കഷണങ്ങളാക്കി ബാഗുകളിലും പെട്ടികളിലും വയ്ക്കേണ്ടി വന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു. “ഇതാണ് അവൻ്റെ ശരീരത്തിൽ അവശേഷിക്കുന്നത്,” അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരിലൊരാൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

“‘ശ്രദ്ധിക്കുക, നിങ്ങൾ ഇസ്രായേലിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ അടുത്തതായി നിങ്ങൾക്കായി വരും, ഇത് നിങ്ങളുടെ അവസാന മുന്നറിയിപ്പാണ്” ഹമദിന് ലഭിച്ച സന്ദേശം പങ്കിട്ടുകൊണ്ട് മഹ ഹുസൈനി എക്‌സിൽ പോസ്റ്റ് ചെയ്തു.


ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി. രാത്രി നിരവധി തവണ ജബലിയക്ക് നേരെ ആക്രമണമുണ്ടായെന്ന് ഫലസ്തീനിയൻ സിവിൽ ഡിഫൻസ് വക്താവ് മഹമുദ് ബാസൽ പറഞ്ഞു. മാസങ്ങൾക്കിടയിൽ ശക്തമായ ആക്രമണമാണ് ജബലിയ നിവാസികൾ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. റസിഡൻഷ്യൽ ബിൽഡിങ്ങുകളും സ്കുളുകളും ആശുപത്രികളും ആ​ക്രമണത്തിൽ ഇസ്രായേൽ തകർത്തിട്ടുണ്ട്.

അതേസമയം, ഗസയിൽ ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഇന്നലെ (ഞായറാഴ്ച) സൈന്യത്തിന്  മുമ്പിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ തന്നെ വിജയം കൈവരിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരു വർഷം മുൻപ് ഞങ്ങൾ കനത്ത ആഘാതമാണ് നേരിട്ടത്. എന്നാല്‍ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഈ ഒരു കാലയളവിൽ തന്റെ സൈന്യം യാഥാർത്ഥ്യത്തെ പൂർണമായും മാറ്റിമറിച്ചെന്നും ഇസ്രായേല്‍ എന്താണോ ലക്ഷ്യം വച്ചത് അതിനോട് സൈന്യം ചേര്‍ന്നു നില്‍ക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ഗസ്സ മുനമ്പിലും ലബനാനിലും നടത്തുന്ന പോരാട്ടങ്ങളിൽ നമ്മൾ വിജയിക്കും. ഇറാനെ ആക്രമിക്കാനും നമ്മൾ ഒരുങ്ങുകയാണെന്നും നെത്യാഹു പറഞ്ഞു. ഒരു വർഷം പൂർത്തിയാകുമ്പോൾ ഹമാസിന്റെ മിലിറ്ററി വിഭാഗത്തെ തകർക്കാൻ സാധിച്ചുവെന്ന് ഇസ്രായേൽ സൈനിക മേധാവി ലഫറ്റനന്റ് ജനറൽ ഹെർസി ഹാലേവി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News