Breaking News
പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി | ദോഹയിൽ നടന്ന ആദ്യ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ജേതാക്കൾ | ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങൾ,ജനങ്ങളുടെ ഉന്നതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ | ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി |
പാർലമെന്റിൽ ഇനി ബി.ജെ.പിയെ പിന്തുണക്കില്ല,ശക്തമായ പ്രതിപക്ഷമാകണമെന്ന് നവീൻ പട്നായിക് 

June 25, 2024

June 25, 2024

ന്യൂസ്‌റൂം ബ്യുറോ

പാര്‍ലമെന്റില്‍ ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ശക്തമായ പ്രതിപക്ഷമാകണമെന്ന് അദേഹം എംപിമാര്‍ക്ക് ഉപദേശം നല്‍കി.

പാര്‍ട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഒഡീഷയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിന് പുറമെ മറ്റ് പ്രശ്‌നങ്ങളും എം.പിമാര്‍ ഉന്നയിക്കുമെന്നും എംപിമാര്‍ പറഞ്ഞു. ഇത്രയും നാളും ബിജെപിയെ പുറത്തുനിന്ന് ബിജെഡി പിന്തുണച്ചിരുന്നു. എന്നാല്‍, ഇക്കുറി ഒഡീഷയില്‍ ബിജെപിയും ബിജെഡിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയും ബിജെഡി ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.

24 വര്‍ഷത്തെ ബിജെഡി ഭരണത്തിനാണ് 2024ലെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്. 1997ലാണ് ബിജെഡി സംസ്ഥാനത്ത് ഭരണം പിടിക്കുന്നത്.

147 അംഗ നിയമസഭയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടിയാണ് ബിജെപി ഒഡിഷയില്‍ ഭരണം പിടിച്ചത്. ബിജെഡിക്ക് 51 സീറ്റുകള്‍ മാത്രമേ നേടാനെ ആയുള്ളൂ. കോണ്‍ഗ്രസ് 14 സീറ്റുകള്‍ പിടിച്ചു. 74 സീറ്റാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റില്‍ 20ഉം ബിജെപി ജയിച്ചിരുന്നു. ബിജെഡിക്ക് ഒറ്റസീറ്റില്‍ പോലും വിജയം നേടാനായില്ല. ഒരു സീറ്റില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.


Latest Related News