Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കുവൈത്ത് പൊതുമാപ്പ് ഇന്നവസാനിക്കും, ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ആജീവനാന്ത വിലക്ക്

June 30, 2024

news_malayalam_new_rules_in_kuwait

June 30, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ 105 ദിവസം നീണ്ട പൊതുമാപ്പ് ഇന്ന് (ഞായർ) അവസാനിക്കും. നിയമലംഘകരായി കഴിയുന്ന വിദേശികൾ ഇന്ന് രാത്രി 12 മണിക്ക് മുൻപ് രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കായുള്ള പരിശോധന നാളെ മുതൽ ശക്തമാക്കും. പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർച്ച് 17ന് ആരംഭിച്ച 3 മാസത്തെ പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കാനിരിക്കെ 2 ആഴ്ചത്തേക്കുകൂടി നീട്ടുകയായിരുന്നു. നടപടി പൂർത്തിയാക്കാൻ അൽപം കൂടി സാവകാശം വേണമെന്ന് അഭ്യർച്ചതിനെ തുടർന്ന് നീട്ടിയ കാലാവധിയാണ് ഇന്ന് രാത്രിയോടെ അവസാനിക്കുന്നത്.

കുവൈത്തിൽ നിയമലംഘകരായി 1.2 ലക്ഷം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ 105 ദിവസം ലഭിച്ചിട്ടും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവാണ്. നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധന വ്യാപകമാക്കും.

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ കുവൈത്തിൽ തിരിച്ചുവരാം. പിഴ അടച്ച് പുതിയ വീസയിലേക്ക് മാറാനും അവസരമുണ്ട്. ഇവർ നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും. നിയമലംഘകരെ പാർപ്പിക്കുന്നതിന് 3500 പേരെ ഉൾക്കൊള്ളുന്ന 4 കേന്ദ്രങ്ങൾ സജ്ജമാണന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119

ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News