Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഡച്ച് പൗരനായ കൊടും കുറ്റവാളിയെ പിടികൂടി ദുബായ് പൊലീസ്; പ്രശംസിച്ച് ഡച്ച് പ്രധാനമന്ത്രി

July 30, 2024

July 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: 'എയ്ഞ്ചൽസ് ഓഫ് ഡെത്ത്' (മരണത്തിന്റെ മാലാഖ) എന്ന ക്രിമിനൽ സംഘടനയുടെ തലവനായ ഡച്ച് പൗരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ഡച്ച് പൊലീസിന് കൈമാറി. ഫൈസൽ താഗി (24) എന്ന കൊടുംകുറ്റവാളിയായ ഡച്ച് പൗരനെയാണ് ദുബായ് പൊലീസ് പിടികൂടിയത്.  ലഹരിമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രതിക്കെതിരെ രാജ്യാന്തര വാറണ്ട് ഉണ്ടായിരുന്നു. കൊടുംകുറ്റവാളിയായ ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം ഡച്ച് സർക്കാർ നടപ്പാക്കി വരികയായിരുന്നു. 

2019-ൽ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് യുഎഇയിലേക്ക് കടന്ന ഫൈസലിന്റെ പിതാവ് റിദുവാൻ താഗിയും ദുബായിൽ അറസ്റ്റിലായിരുന്നു. നെതർലൻഡ്‌സിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന റിദുവാൻ അന്ന് 'എയ്ഞ്ചൽസ് ഓഫ് ഡെത്തിന്റെ' നേതാവായിരുന്നു. 2024 ഫെബ്രുവരിയിൽ, റിദുവാൻ താഗിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകങ്ങളും കൊലപാത ശ്രമങ്ങളും ഉൾപ്പെടെ 300-ലധികം വ്യത്യസ്ത കുറ്റകൃത്യങ്ങൾക്ക് ഇയാളുടെ ക്രിമിനൽ സിൻഡിക്കേറ്റ് ഉത്തരവാദിയാണെന്ന് കരുതപ്പെടുന്നു. ഇന്റർപോൾ ഇയാളെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായും ലോകത്തിലെ ഏറ്റവും അക്രമാസക്തമായ സംഘത്തിന്റെ തലവനായുമായിട്ടാണ് വിലയിരുത്തുന്നത്. അക്കാലത്ത്, ഡച്ച് അധികാരികൾ ഇയാളുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് 100,000 യൂറോ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു.

ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് യുഎഇയുടെ സുരക്ഷാ സഹകരണത്തെ അഭിനന്ദിക്കുകയും ഫൈസലിനെ കൈമാറുന്നതിൽ ദുബായ് പൊലീസിന്റെ 'വിലപ്പെട്ട പങ്കിനെ' പ്രശംസിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി ബന്ധത്തെയും അദ്ദേഹം അഭിനന്ദിച്ചു.


Latest Related News