Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖത്തർ വിദേശകാര്യ സഹമന്ത്രി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഒമാനിൽ ഈത്തപ്പഴ-തേൻ അന്താരാഷ്ട്ര പ്രദർശനം ആരംഭിച്ചു

October 20, 2024

news_malayalam_event_updates_in_oman

October 20, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്കത്ത്: ഒമാനിൽ രണ്ടാമത്തെ അന്താരാഷ്ട്ര ഈത്തപ്പഴ-തേൻ പ്രദർശനം ആരംഭിച്ചു. ഇന്ന് (ഞായറാഴ്ച) മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പ്രദർശനം. ആസാസ് കമ്പനിയുമായി സഹകരിച്ച് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്‌സി പ്രദർശനം ഉദ്ഘാടനം ചെയ്യും.

ഗൾഫ്, അറബ് രാജ്യങ്ങളിലെ ഉൽപാദക കമ്പനികൾക്കും ഫാക്ടറികൾക്കും കയറ്റുമതി കമ്പനികൾക്കും അവരുടെ ഈത്തപ്പഴവും തേൻ ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും അവരുടെ വ്യാപാരം വികസിപ്പിക്കാനും അവസരമൊരുക്കുകയാണ് ഇന്‍റർനാഷനൽ ഡേറ്റ്സ് ആൻഡ് ഹണി എക്സിബിഷന്‍റെ രണ്ടാം പതിപ്പ് ലക്ഷ്യമിടുന്നത്. സുൽത്താനേറ്റിലെ ഈത്തപ്പഴങ്ങളുടെയും തേൻ ഉൽപന്നങ്ങളുടെയും ഗുണനിലവാരം പരിചയപ്പെടുത്താനും പരിപാടി വേദിയാകും. ഈ മേഖലയിലെ നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുക, ഈത്തപ്പഴത്തിന്‍റെയും തേനിന്‍റെയും മത്സരക്ഷമത വർധിപ്പിക്കുക, പുതിയ വിപണികൾ തുറക്കുക, ഉൽപാദന സംവിധാനങ്ങൾ വികസിപ്പിക്കുക, ആഗോള വൈദഗ്ധ്യത്തിൽ നിന്ന് പ്രയോജനം നേടുക എന്നിവയും പ്രദർശനം ലക്ഷ്യമിടുന്നു.

സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള നിരവധി ചെറുകിട ഇടത്തരം വാണിജ്യ കമ്പനികളും സ്ഥാപനങ്ങളും സംരംഭകരും പ്രദർശനത്തിൽ പങ്കെടുക്കും. ഇന്‍റർനാഷനൽ ഡേറ്റ്സ് ആൻഡ് ഹണി എക്സിബിഷന്‍റെ ആദ്യ പതിപ്പിൽ തേനും ഈത്തപ്പഴവും ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഉൾപ്പെടെ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ 13 രാജ്യങ്ങളും 150 കമ്പനികളും പങ്കെടുത്തു.


Latest Related News