Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖത്തർ വിദേശകാര്യ സഹമന്ത്രി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഖത്തറിലെ സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവൽ സന്ദർശിച്ചത് 50,000 പേർ

August 05, 2024

news_malayalam_events_in_qatar

August 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ സൂഖ് വാഖിഫിൽ സംഘടിപ്പിച്ച ഒൻപതാം പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവലിൽ വിനോദസഞ്ചാരികളടക്കം 50,000 സന്ദർശകർ പങ്കെടുത്തു. 240 ടണ്ണിലധികം പുതിയ ഈന്തപ്പഴങ്ങളാണ് ഫെസ്റ്റിവലിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഈന്തപ്പഴങ്ങളാണ് വിറ്റുപോയത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് 3 വരെ 12 ദിവസം ഫെസ്റ്റിവൽ നീണ്ടുനിന്നു.

സൂഖ് വാഖിഫ് മാനേജ്‌മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. 240,172 കിലോഗ്രാം ഈത്തപ്പഴമാണ് ഫെസ്റ്റിവലിൽ വിറ്റഴിച്ചത്. 105,333 കിലോഗ്രാം ഖലാസ് ഇനമാണ് ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വിറ്റുപോയത്. 45,637 ഖുനൈസി കിലോഗ്രാമും, ഷിഷി ഈന്തപ്പഴങ്ങൾ 42,752 കിലോഗ്രാമും, ബർഹി ഈന്തപ്പഴങ്ങൾ 27,260 കിലോഗ്രാമും വിറ്റു. മറ്റ് ഇനങ്ങളുടെ വിൽപ്പന 19,190 കിലോഗ്രാമിലുമെത്തി.

പ്രാദേശിക ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും ഖത്തർ നൽകുന്ന വലിയ താൽപ്പര്യത്തിന് വിപുലമായ പൊതുജന പങ്കാളിത്തമാണ് ഇത്തവണത്തെ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കിയതെന്ന് കാർഷിക കാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.

ഈ വർഷം പ്രദർശനത്തിൽ പങ്കെടുത്ത ഫാമുകളുടെ എണ്ണം 110 പ്രാദേശിക ഫാമുകളായി വർധിച്ചിട്ടുണ്ട്. ഖ്ലാസ്, ഷിഷി, ഖുനൈസി, ബർഹി, ഇറാഖി, സുക്കാരി, സഗ്‌ലൗൽ, സുൽത്താന, അൽ ഘർ, നബത്ത് സെയ്ഫ്, ലുലു, റാസിസി, ഷിഹാബ് തുടങ്ങിയ ഇനങ്ങളാണ് ഫെസ്റ്റിവലിൽ വില്പനയ്‌ക്കെത്തിയത്. 510 കിലോ അത്തിപ്പഴവും 395 കിലോ ബദാമും വിറ്റഴിച്ച നാടൻ പഴങ്ങളുമായി മൂന്ന് ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ഈന്തപ്പന തൈകൾ വിൽക്കുന്നതിനുള്ള പ്രത്യേക വിഭാഗവും പ്ലാന്റ് ടിഷ്യു കൾച്ചർ ലബോറട്ടറി പ്രതിനിധീകരിക്കുന്ന കാർഷിക ഗവേഷണ വകുപ്പിന്റെ പ്രത്യേക പങ്കാളിത്തവും ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അൽ ഖുലൈഫി പറഞ്ഞു.


Latest Related News