Breaking News
ഖത്തറിലെ പ്രമുഖ കമ്പനിയുടെ ഭക്ഷ്യോൽപന്ന വിതരണ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് | ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം മെയ് 13-ന്,ഖത്തറും സൗദിയും യു.എ.ഇയും സന്ദർശിക്കും | സൗദി സന്ദർശനം പൂർത്തിയായില്ല,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി | ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ |
കുവൈത്തിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ നാല് പേർ അറസ്റ്റിൽ

May 14, 2024

news_malayalam_arrest_updates_in_kuwait

May 14, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ സ്വദേശിയെയും മയക്കുമരുന്ന് പദാർഥങ്ങൾ കൈവശം വെച്ച മൂന്ന് ഏഷ്യൻ സ്വദേശികളെയും ക്രിമിനൽ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 270 മരിജുവാന തൈകൾ, 5,130 കിലോഗ്രാം കഞ്ചാവ്, 4,150 ക്യാപ്റ്റഗൺ ഗുളികകൾ, മറ്റു മയക്കുമരുന്ന് പദാർഥങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പിടികൂടി. വീട്ടിൽ പ്രത്യേക മുറി ഒരുക്കിയായിരുന്നു കഞ്ചാവ് തൈകൾ വളർത്തിയിരുന്നത്. ചെടികൾ വളരാൻ ആവശ്യമായ ക്രമീകരണവും വെള്ളവും വെളിച്ചവും എല്ലാം സജ്ജീകരിച്ചിരുന്നു.

മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 50 ഗ്രാം ഹാഷിഷ്, 21 ഗ്രാം കൊക്കെയ്ൻ, ആറു കാൻ മരിജുവാന ഓയിൽ, മരിജുവാന ഇലക്ട്രോണിക് സിഗരറ്റുകൾ, ലഹരി നിറച്ച മധുരപലഹാരങ്ങൾ, 10 കുപ്പി മദ്യം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നാർക്കോട്ടിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് ഇടപാട്, കടത്തൽ, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരും നിയമത്തിന് അതീതരല്ലന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News