കുവൈത്ത് : കുവൈത്തിൽ ഗാർഹിക വിസയില്‍ ജോലിക്കെത്തിയ മലപ്പുറം സ്വദേശി ഹസീന(45)യെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ ഇന്ത്യൻ എംബസിയെ സമീപിച്ചു.കഴിഞ് 15 ദിവസമായി ഉമ്മയെകുറിച്ച് ഒരു വിവരവുമില്ലെന്നാണ് മകന്റെ പരാതി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിട്ടും യാതൊന്നും അറിയാന്‍ കഴിഞ്ഞില്ലെന്ന് ദുബായില്‍ ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് റിഷാദ് പറയുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി കുവൈത്തിൽ അറബിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഹസീനയെ കുറിച്ച് എപ്രില്‍ 21 വൈകിട്ട് മുതല്‍ ഒരു വിവരവും ലഭിക്കുന്നില്ലെന്ന് മകൻ പറയുന്നു. 21 ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഓണ്‍ലൈനില്‍ വാട്സാപ്പില്‍ അവസാനമായി കണ്ടത്. പിന്നീട് വാട്സാപ്പില്‍ മെസ്സേജ് അയച്ചിട്ടും വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ വിവരങ്ങളാണ് ലഭിക്കുന്നതെന്നും മാതാവിനെ പോലീസിന് കൈമാറിയതായി ഒരു തവണ പറഞ്ഞതായും മകൻ അറിയിച്ചു.
ഹസീനയെ ഖത്തര്‍ വിമാനത്താവളത്തിലേയ്ക്ക് അയച്ചതായും മെയ് ഒന്നിന് ഇന്ത്യയില്‍ എത്തുമെന്നും സ്പോൺസർ പറഞ്ഞതായും മകൻ അറിയിച്ചു. അതിന് ശേഷം സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് മാതാവിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് റിഷാദ് പരാതിയില്‍ ആവശ്യപ്പെട്ടു.
ഒരു മാസം മുന്‍പ് ഹസീന നാട്ടില്‍ പോയതായും ഇപ്പോള്‍ തനിക്ക് വിവരങ്ങള്‍ ഒന്നും അറിയില്ലായെന്നാണ് പ്രവേശിപ്പിച്ച ഏജന്റ് അബ്ദുള്‍ ഖാദര്‍ പറയുന്നത്. പോലീസ് കേസില്‍പ്പെട്ടിട്ടുണ്ടെങ്കിലോ വിസ സംബന്ധമായി നിയമ കുരുക്കില്‍പ്പെട്ടിട്ടുണ്ടെങ്കിലോ ഈ വിവരം സ്പോണ്‍സറോ ഏജന്റോ ബന്ധുക്കളെ ധരിപ്പിക്കേണ്ടതാണ്. ഹസീനയുടെ കാര്യത്തില്‍ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധുക്കളെ ധരിപ്പിക്കുന്നതിന് പകരം വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് മലയാളിയായ ഏജന്റ് ചെയ്യുന്നതെന്നും പരാതിയുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F