ജിദ്ദ: സൗദിയില്‍ തൊഴില്‍ നിയമങ്ങള്‍ കനക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറി തൊഴില്‍ വകുപ്പ് സ്ഥാപനത്തില്‍ ഒരു മുന്നറിയിപ്പുമില്ലാതെ കയറുന്നതിനായി പുതിയ ചട്ടം അംഗീകാരം നല്‍കുന്നുണ്ട്. ജീവനക്കാരുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളംു വസ്തുക്കളും ഉദ്യോഗസ്ഥര്‍ പരിശോധിക്കും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മുന്നറിയിപ്പുണ്ടായിരിക്കും. തൊഴില്‍ നിയമങ്ങളില്‍ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത.്
പരിശോധനയക്ക് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതയും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബിരുദവും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ള സൗദി പൗരനായിരിക്കണം ഇന്‍സ്‌പെക്ടര്‍.
ഇവര്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം. ഇന്‍സ്‌പെക്ടര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേക ഏജന്‍സിക്കും ചുമതല കൈമാറി. പരിശോധന നടത്തുമ്പോള്‍ തൊഴിലാളിയുടേയും ഉടമയുടയേും
വാദങ്ങള്‍ ഇവര്‍ കേള്‍ക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യം വാണിങ് നല്‍കും. ആവര്‍ത്തിച്ചാല്‍ പിഴ. ഗുരുതരമായ നിയമലംഘനമാണെങ്കില്‍ ശരിയാക്കാന്‍ മൂന്ന് ദിവസത്തെ സാവകാശം മാത്രമേ നല്‍കൂ. ഇതിനകത്ത്് ശരിയാക്കാതിരുന്നാല്‍ പരമാവധി പിഴയും ഈടാക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F