Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
ഗസ,ഇസ്രായേൽ വെടിനിർത്തൽ ചർച്ച,ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഹമാസ്

April 15, 2025

hamas-sending-delegation-to-qatar-to-continue-gaza-ceasefire-talks

April 15, 2025

ന്യൂസ്‌റൂം ബ്യുറോ

ഗസ : ഇസ്രായേലുമായി പരോക്ഷ വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനായി ഹമാസ് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുമെന്ന് ഹമാസ് പ്രതിനിധിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ ദിവസം 38 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചതിണ് പിന്നാലെയാണ് ഹമാസ് പ്രതിനിധി ഇക്കാര്യം അറിയിച്ചത്.ചർച്ചകൾ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ചയോ നടക്കുമെന്നാണ് സൂചന.അതേസമയം,ഖത്തറോ ഇസ്രായേലോ ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടില്ല.

ഗസയിൽ തടവിലാക്കപ്പെട്ട എട്ട് മുതൽ പത്ത് വരെ ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന നിർദ്ദേശം ഉൾപ്പെടെ, പുതിയ വെടിനിർത്തൽ കരാറിനുള്ള വ്യവസ്ഥകളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കെയ്‌റോയിൽ ചർച്ച നടത്തിയതായും ഹമാസ് പ്രതിനിധി വ്യക്തമാക്കി.ജനുവരിയിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെ തുടർന്ന്, എട്ട് ആഴ്ച നീണ്ടുനിന്ന വെടിനിർത്തൽ നടപ്പിലായെങ്കിലും കഴിഞ്ഞ മാസം ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിക്കുകയായിരുന്നു.ഇതിനു പിന്നാലെ, ഇസ്രായേൽ ഗാസയിലേക്കുള്ള മാനുഷിക സഹായം തടയുകയും ഗസയിലെ അവസാനത്തെ ആശുപത്രിയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ നിബന്ധനകൾ അംഗീകരിച്ചുകൊണ്ടുള്ള കരാറിലെത്താൻ ഹമാസിൽ സമ്മർദമുണ്ടാക്കുന്നതിനായി തീരദേശ എൻക്ലേവിന്റെ ഭാഗങ്ങൾ സൈന്യം പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ ഹമാസ് 1,200 പേരെ വധിച്ചതിനെ തുടർന്നാണ് ഗസയ്ക്കും ഇസ്രായേലിനുമിടയിൽ രക്തരൂക്ഷിതമായ യുദ്ധം ആരംഭിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News