Breaking News
കെണിയാണ്,വീഴരുത് : മുന്നറിയിപ്പുമായി വീണ്ടും ഖത്തർ ആഭ്യന്തര മന്ത്രാലയം | ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,900-ലധികം ലിറിക്ക ഗുളികകൾ പിടികൂടി | ഖത്തറിൽ ശനിയാഴ്ച ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത | മലപ്പുറം വണ്ടൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ നിര്യാതനായി | സംസ്‌കൃതി ഖത്തർ റയ്യാൻ യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു | ഖത്തറിൽ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്,ഉടൻ ജോലിയിൽ ചേരാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം | സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ | ഖത്തറിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക്-ഇൻ-ഇന്റർവ്യൂ ശനിയാഴ്ച | മോദിയുടെ ഗുജറാത്ത്,അദാനിയുടെ തുറമുഖം:സ്വകാര്യ തുറമുഖങ്ങൾ ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് കേന്ദ്രങ്ങളാവുന്നു, | ഖത്തറിലെ ഐ.ടി കമ്പനിയിൽ സെയിൽസ് അക്കൗണ്ട് മാനേജർ ജോലി ഒഴിവ് |
എംപോക്സ്‌ അഥവാ മങ്കിപനിക്കെതിരെ ജാഗ്രത,ലക്ഷണങ്ങൾ എന്തൊക്കെ ?

August 17, 2024

empox-or-monkey-fever-what-are-the-symptoms?

August 17, 2024

ന്യൂസ്‌റൂം റിസർച്ച് ഡെസ്ക്

ഓര്‍ത്തോപോക്‌സ്‌ വൈറസ്‌ ഗണത്തില്‍പ്പെടുന്ന മങ്കി പോക്‌സ്‌ വൈറസ്‌ മൂലമുണ്ടാകുന്ന പനിയാണ്‌ എംപോക്‌സ്‌. 1958ലാണ്‌ ഈ വൈറസ്‌ ആദ്യമായി കണ്ടെത്തുന്നത്‌. സ്‌മോള്‍ പോക്‌സിന്റെ അതേ കുടുംബത്തില്‍പ്പെടുന്ന വൈറസാണ്‌ മങ്കിപോക്‌സും. അടുത്ത കാലം വരെ കുരങ്ങുകളുമായി അടുത്ത സഹവാസം പുലര്‍ത്തുന്ന മധ്യ, പശ്ചിമ ആഫ്രിക്കന്‍ മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ മാത്രമാണ്‌ എംപോക്‌സ്‌ കണ്ടെത്തിയിരുന്നത്‌.

റുവാണ്ട, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്‌, കെനിയ, ഉഗാണ്ട തുടങ്ങിയ പല രാജ്യങ്ങളിലും എംപോക്‌സ്‌ പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. എംപോക്‌സിനെ നേരിടുന്നതിന്‌ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‌ അധികമായി 17 ദശലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്ന്‌ അമേരിക്ക പ്രഖ്യാപിച്ചു.

തുടക്കത്തില്‍ എംപോക്‌സ്‌ വൈറസിന്റെ ക്ലേഡ്‌ 1 വകഭേദമാണ്‌ രോഗം പരത്തിയിരുന്നത്‌. പിന്നീട്‌ ക്ലേഡ്‌ 1ബി എന്ന പുതുവകഭേദം എത്തിയതോട്‌ കൂടി കൂടുതല്‍ പേരിലേക്ക്‌, പ്രത്യേകിച്ച്‌ കുട്ടികളിലേക്ക്‌ കൂടി വൈറസ്‌ പടരുകയായിരുന്നു.പല കേസുകളും അത്ര തീവ്രമല്ലെങ്കിലും മരണത്തിലേക്കും നയിക്കുന്ന രോഗസങ്കീര്‍ണ്ണത ചിലര്‍ക്കുണ്ടാകാം.
ലക്ഷണങ്ങള്‍
കൈകാലുകള്‍, നെഞ്ച്‌, മുഖം, വായ, ലൈംഗിക അവയവങ്ങള്‍ എന്നിവയിലുണ്ടാകുന്ന ചൊറിഞ്ഞു പൊട്ടല്‍ ആണ്‌ മുഖ്യ ലക്ഷണം. ഇവിടെ പിന്നീട്‌ പഴുപ്പ്‌ നിറഞ്ഞ കുരുക്കളും പൊറ്റയും രൂപപ്പെടും. പനി, തലവേദന, പേശിവേദന, ലിംഫ്‌ നോഡുകളിലെ നീര്‌ എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ ഇത്‌ പടരാം. വൈറസ്‌ ഉള്ളിലെത്തി 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കും. മൂന്ന്‌ മുതല്‍ 17 ദിവസം വരെയാണ്‌ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി.

ചര്‍മ്മങ്ങള്‍ തമ്മിലുള്ള ബന്ധം, ഉമിനീര്‌, മൂക്കള, ശരീരത്തിലെ മറ്റ്‌ സ്രവങ്ങള്‍, അടുത്ത്‌ നിന്നുള്ള സംസാരം എന്നിവ വഴിയെല്ലാം വൈറസ്‌ പടരാം. രോഗി ഉപയോഗിക്കുന്ന വസ്‌തുക്കള്‍ പങ്കുവയ്‌ക്കുന്നതും വൈറസ്‌ പടര്‍ച്ചയ്‌ക്ക്‌ കാരണമാകാം. ഗര്‍ഭിണികള്‍ക്ക്‌ വരുന്ന എംപോക്‌സ്‌ ബാധ ഗര്‍ഭസ്ഥ ശിശുവിലേക്കും നവജാതശിശുക്കളിലേക്കും പടരാം. സ്‌മോള്‍ പോക്‌സ്‌ വാക്‌സീനുകള്‍ എംപോക്‌സ്‌ ബാധയ്‌ക്കെതിരെ സംരക്ഷണം നല്‍കും. എന്നാല്‍ ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ആവശ്യത്തിന്‌ വാക്‌സീനുകള്‍ ലഭ്യമല്ല.

വാക്‌സീന്‍ വാങ്ങുന്നതിന്‌ ബ്രിട്ടനും അമേരിക്കയും കോംഗോയ്‌ക്ക്‌ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്‌. നിലവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത കേസുകളില്‍ 96 ശതമാനവും കോംഗോയില്‍ മാത്രമാണ്‌. എംപോക്‌സിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും 14.5 ലക്ഷം ഡോളര്‍ അടിയന്തിര സഹായമായി നല്‍കി.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം  അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News