ദോഹ: മാനുഷിക സഹായം ഒരു സാഹചര്യത്തിലും ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി.ഗസയിലെ വെടിനിര്‍ത്തല്‍ മധ്യസ്ഥ ശ്രമങ്ങളോടുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഗസയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ദോഹയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്നും .ഇന്നലെ നടന്ന പ്രതിവാര വാർത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.
ഒരു സാഹചര്യത്തിലും മാനുഷിക സഹായം ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക സഹായങ്ങളെ ആയുധമായി വിശേഷിപ്പിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു. ലോകത്തിലെവിടെയും ഒരു യുദ്ധത്തിലും സഹായം ഒരു ആയുധമായി പരിഗണിക്കാൻ കഴിയില്ലെന്നും മാനുഷിക സഹായം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയിലേക്ക് മാനുഷിക സഹായം തടസ്സമില്ലാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഖത്തര്‍ ഈജിപ്തുമായും അമേരിക്കയുമായും ചേർന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡോ. അല്‍ അന്‍സാരി അറിയിച്ചു. ഗസയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F