ഫ്ലോറിഡ: അമേരിക്കയില്‍ സർവ്വ നാശം വിതച്ച ഹെലിൻ ചുഴലിക്കാറ്റ്. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളില്‍ കനത്ത നാശം വിതച്ചാണ് 'ഹെലിൻ' കടന്നുപോയത്.
ഫ്ലോറിഡ മുതല്‍ വിർജീനിയ വരെ വെള്ളപ്പൊക്കത്തിനും ‘ഹെലിൻ’ കാരണമായതായാണ് വിവരം. മരണസംഖ്യ 100 ആയി ഉയർന്നിട്ടുണ്ട്.
പ്രദേശത്ത് നിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി തടസ്സവും, 100 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. റോഡുകളും പാലങ്ങളും തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നോർത്ത് കരോലൈന, സൗത്ത് കരോലൈന, ജോർജിയ, ഫ്ലോറിഡ, ടെന്നസി, വിർജീനിയ എന്നിവിടങ്ങളിലായി 90 പേരോളം മരണപ്പെട്ടതായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.
സൗത്ത് കരോലിനയില്‍ 25 പേരും ജോർജിയയില്‍ 17 പേരും ഫ്ലോറിഡയില്‍ 11 പേരും മരിച്ചതായി സംസ്ഥാനങ്ങളിലെ ഗവർണർമാർ അറിയിച്ചു. മേഖലയിലുടനീളമുള്ള ടവറുകള്‍ തകർന്നതോടെ മൊബൈല്‍ ബന്ധം തകരാറിലായി.
പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്ലോറിഡ, നോർത്ത് കരോലിന ടെന്നസി, സൗത്ത് കരോലൈന, ജോർജിയ, വിർജീനിയ, അലബാമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F