Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ബോംബല്ല,ഭക്ഷണം നൽകൂ...',ഗസയിലെ പട്ടിണിക്കൊലക്കെതിരെ ഡോക്ടർസ് എഗെയിൻസ്റ്റ് ജെനോസൈഡ്

May 01, 2025

bread-not-bombs-doctors-against-genocide-cry-for-gaza-at-us-capito

May 01, 2025

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഉപരോധിക്കപ്പെട്ട പലസ്തീൻ പ്രദേശത്ത് പട്ടിണിയെ ആയുധമായി ഉപയോഗിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഡോക്ടർസ് എഗെയിൻസ്റ്റ് ജെനോസൈഡിലെ അംഗങ്ങൾ. ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കോൺഗ്രസിന് പുറത്ത് നടന്ന കാപ്പിറ്റോൾ ഹിൽ പ്രതിഷേധ റാലിയിൽ വെളുത്ത ലാബ് കോട്ട് ധരിച്ച 20 ഓളം ഡിഎജി അംഗങ്ങൾ പിറ്റാ ബ്രെഡിന്റെ കഷണങ്ങൾ ഉയർത്തിപ്പിടിച്ചാണ് "ബോംബല്ല അപ്പം, കുട്ടികളെ കഴിക്കാൻ അനുവദിക്കൂ" എന്ന മുദ്രാവാക്യമുയർത്തിയാണ്  ശബ്ദമുയർത്തിയാണ് പ്രതിഷേധിച്ചത്.

പോഷകാഹാര കുറവും പട്ടിണിയും ഗസയിലെ ആരോഗ്യ സംരക്ഷണത്തിനെതിരായ ഇസ്രായേൽ  ആക്രമണവും ജനജീവിതം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ഇത് ഗാസയിലെ ജനസംഖ്യയുടെ, പ്രത്യേകിച്ച് പതിനായിരക്കണക്കിന് കുട്ടികളുടെ,ഉന്മൂലനം ലക്ഷ്യമാക്കിയുള്ള നടപടിയാണെന്ന്  ബോസ്റ്റൺ ആസ്ഥാനമായുള്ള പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. കരാമെ കുമ്മെർലെ പറഞ്ഞു.
കഴിഞ്ഞ ആഴ്ച,ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയിലുള്ള ഗസയിൽ അവശേഷിക്കുന്ന ഭക്ഷ്യസഹായവും വിതരണം ചെയ്തു കഴിഞ്ഞു. ഇസ്രായേലി ഉപരോധത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ഗസ നിവാസികൾക്ക് ഇപ്പോൾ പുറത്തുനിന്നുള്ള ഭക്ഷണ സ്രോതസ്സുകൾ ലഭ്യമല്ല. കേടായ ഭക്ഷണം കഴിച്ച് അതിജീവിക്കാൻ ശ്രമിക്കുന്നതിനാൽ ഗ്യാസ്ട്രോഎൻറൈറ്റിസ്, വയറിളക്ക രോഗങ്ങൾ എന്നിവ ഇപ്പോൾ വ്യാപകമാണ്.അതേസമയം നിരവധി പേർ പട്ടിണി കിടന്ന് മരിക്കുന്നുവെന്നും ഡിഎജി ചൂണ്ടിക്കാട്ടി.

ഗസയിൽ ഇസ്രയേൽ വംശഹത്യ ആയുധമാക്കി പട്ടിണിയ്ക്ക് ഇരയാക്കുകയാണെന്നും ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതായും പലസ്തീൻ ഉദ്യോഗസ്ഥരും യുഎൻ വിദഗ്ധരും അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും സാക്ഷ്യപ്പെടുത്തുന്നു.
2 ദശലക്ഷത്തിലധികം വരുന്ന ജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ, മാരകമായ പോഷകാഹാരക്കുറവും രോഗങ്ങളും പടർന്നുപിടിക്കാൻ ഇത് കാരണമായി.

'രണ്ട് മാസം മുമ്പ് ഞാൻ ഗാസയിലെ കുട്ടികളെ ചികിത്സിച്ചപ്പോൾ അവർ പട്ടിണിയിലായിരുന്നു. അവശ്യ പോഷകാഹാരവും വൈദ്യസഹായവും പൂർണ്ണമായും തടഞ്ഞുവച്ച 60 ദിവസത്തിനു ശേഷം കൂടുതൽ പേർ മമരണത്തിന് കീഴടങ്ങുകയാണ്.'- കൊളറാഡോയിലെ ശിശുരോഗവിദഗ്ദ്ധനും ഡിഎജി അംഗവുമായ ഡോ. മുഹമ്മദ് കുസിയസ് ‌പറഞ്ഞു. 116,000 മെട്രിക് ടണ്ണിലധികം ഭക്ഷണം ഉൾപ്പെടെ ഏകദേശം 3,000 ട്രക്ക് ലോഡ് ജീവൻ രക്ഷാ സഹായങ്ങൾ ഗസ അതിർത്തിയിൽ ഇസ്രായേലിന്റെ അനുമതിക്കായി കാത്തിരിക്കുന്നുണ്ടെന്ന് യുഎൻ ഉദ്യോഗസ്ഥർ പറയുന്നു. അതിൽ നാല് മാസത്തോളം നീണ്ട ഒരു ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

കുട്ടികൾ പട്ടിണി കിടന്ന് മരിക്കുമ്പോൾ കരയുക പോലുമില്ലെന്ന് കുസിയസ് മുന്നറിയിപ്പ് നൽകി. എട്ട് ആഴ്ചയായി "സഹായവും ഭക്ഷണവും പൂജ്യം" ആണെന്നാണ് ഗാസയിൽ നിന്ന് തിരിച്ചെത്തിയ ഡോ. ബ്രെനൻ ബോൾമാൻ പറയുന്നത്. 

പലസ്തീൻ സിവിലിയൻ ജനതയുടെ നിലനിൽപ്പിന് അത്യാവശ്യമായ സാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നത് ഉറപ്പാക്കാനും സുഗമമാക്കാനുമുള്ള ഇസ്രായേലിന്റെ നിയമപരമായ ബാധ്യതയെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) മൂന്നാം ദിവസത്തെ വാദം കേൾക്കുന്നതിനിടെയാണ് ബുധനാഴ്ച റാലി നടന്നത്. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ 52,300-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News