Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
വെടിനിർത്തൽ കരാർ നീട്ടാമെന്ന് ഇസ്രായേൽ,നിർദേശങ്ങൾ തള്ളി ഹമാസ്

March 02, 2025

benjamin-netanyahu-supports-us-proposal-to-extend-ceasefire-in-gaza-hamas-not-ready

March 02, 2025

ന്യൂസ്‌റൂം ബ്യുറോ

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതിന് അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ഇസ്രായേല്‍ അംഗീകാരം നല്‍കി.എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍  അംഗീകരിക്കാന്‍ ഹമാസ് തയാറായിട്ടില്ല.വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചിരുന്നു. പക്ഷെ ആദ്യഘട്ടം കുറച്ചധികം ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചതെന്ന് ഹമാസ് ആരോപിച്ചു.

പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വെടിനിര്‍ത്തല്‍ കാലയളവില്‍ റമദാനെയും ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന പെസഹ പെരുന്നാളിനെയും ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന  നിലപാടിൽ  ഹമാസ്  ഉറച്ചുനിൽക്കുകയാണ്.സ്ഥിരമായ വെടനിര്‍ത്തല്‍ ധാരണയിലെത്തിയാല്‍ മാത്രമേ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുകയുള്ളൂ എന്നാണ് ഹമാസിന്റെ നിലപാട്. നിലവില്‍ ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട 251 പലസ്തീനികളില്‍ 58 പേരാണ് നിലവിൽ ഇസ്രായേലിന്റെ തടവിലുള്ളത്.ഇതില്‍ 34 പേര്‍ മരണപ്പെട്ടതായി ഇസ്രായേല്‍ നേരത്തെ അറിയിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയാറാകുകയാണെങ്കില്‍ മുഴുവന്‍ ബന്ദികളെയും വിട്ട് നല്‍കുമെന്നും ഹമാസ് സൂചന നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News