കുവൈത്ത് സിറ്റി:ശക്തമായ പൊടിക്കാറ്റിന് തുടർന്ന് കുവൈത്തിൽ ചില വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടു.കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി എയർ നാവിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ദാവൂദ് അൽ-ജറാഹ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വിമാനത്താവള പ്രവർത്തനം തടസമില്ലാതെ തുടരാനുമാണ് ഈ നടപടികളെന്നും അൽ-ജറാഹ് പറഞ്ഞു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ കവിയുകയും മണിക്കൂറിൽ 85 കിലോമീറ്റർ വരെ കാറ്റ് വീശുകയും ചെയ്ത സാഹചര്യത്തിൽ, അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വകുപ്പ് പ്രവർത്തിച്ചതെന്ന് കുവൈത്ത് അൽ-ജറ വാർത്താ ഏജൻസിയോട് പറഞ്ഞു. കാഴ്ചപരിധി 300 മീറ്ററിൽ താഴെയായതിനാൽ, അസിയറ്റിൽ നിന്നും കെയ്‌റോയിൽ നിന്നും വരുന്ന രണ്ട് വിമാനങ്ങൾ ദമ്മാമിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നുള്ള ഒരു ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടു.
അതേസമയം അഹമ്മദാബാദിൽ നിന്നുള്ള മറ്റൊരു ഇൻഡിഗോ വിമാനം രാത്രി 11:41 ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. ദുബായിൽ നിന്നുള്ള ഒരു കുവൈത്ത് എയർവേയ്‌സ് വിമാനം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രാത്രി 11:06 ന് ലാൻഡ് ചെയ്തു.
മോശം കാലാവസ്ഥയെ തുടർന്ന് കുവൈത്ത് തുറമുഖ അതോറിറ്റി (കെപിഎ) ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിൽ കാറ്റും ദൃശ്യപരത ഗണ്യമായി കുറഞ്ഞു. തുറമുഖ തൊഴിലാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടി സ്വീകരിച്ചു. കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും എയർ നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F