വാഷിങ്ടണ്‍:ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ സ്പോണ്‍സർ സ്ഥാനത്ത് നിന്ന് ഇന്ത്യൻ കമ്ബനിയായ ടാറ്റ ഗ്രൂപ്പിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കില്‍ വൻ പ്രതിഷേധം.ഗസയിലെ വംശഹത്യയില്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു കൂട്ടം പ്രവർത്തകർ ഇന്ത്യൻ കമ്പനിക്കെതിരെ പ്രതിഷേധം ഉയർത്തിയത്.
'ടാറ്റ ബൈ ബൈ' എന്ന പേരിലാണ് ടാറ്റ ഗ്രൂപ്പിനെതിരായ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ വംശഹത്യ, വർണവിവേചനം തുടങ്ങിയവയ്ക്ക് പിന്തുണ നല്‍കുന്ന ബിസിനസ് ശൃംഖലയാണ് ടാറ്റയുടെതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക് റോഡ് റണ്ണേഴ്‌സ് സംഘടിപ്പിക്കുന്ന ന്യൂയോർക്ക് സിറ്റി മാരത്തണ്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ മാരത്തണുകളില്‍ ഒന്നാണ്. കഴിഞ്ഞ വർഷം 51,000-ത്തിലധികം ആളുകളാണ് പങ്കാളികളായത്.
ന്യൂയോര്‍ക്ക് സിറ്റി മാരത്തണിന്റെ മുഖ്യ സ്‌പോണ്‍സറായ ടാറ്റാ ഗ്രൂപ്പ് ഗസയിലെ ഇസ്രയേലിന്റെ അധിനിവേശത്തില്‍ മുഖ്യ പങ്കാളികളാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇസ്രയേല്‍ സൈന്യത്തിന് ആയുധങ്ങള്‍ നിര്‍മിച്ച് നല്‍കുന്നുണ്ടെന്നും ഐടി സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ ബിസിനസ് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെന്നും മാരത്തണില്‍ പങ്കെടുക്കുന്ന സംഘടനകള്‍ ആരോപിച്ചു.
വടക്കേ അമേരിക്കയില്‍ ഖനനം, എഞ്ചിനീയറിങ്, സ്റ്റീല്‍, കോഫി തുടങ്ങിയ മേഖലകളില്‍ നിന്നായി ഏകദേശം 50,000 ആളുകള്‍ ടാറ്റാ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനത്തെ മുൻനിർത്തി ടാറ്റ പ്രതിരോധ പദ്ധതികളില്‍ ഏർപ്പെടുകയാണെന്നും ഇസ്രയേലുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇടപെടല്‍ നടത്തുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
രത്തൻ ടാറ്റയുടെ മരണത്തിന് ശേഷം ടാറ്റ ഗ്രൂപ്പിനെതിരെ നിരവധി വിമർശനങ്ങള്‍ ഉയർന്നുവന്നിരുന്നു. ഫലസ്തീനില്‍ വംശഹത്യ നടത്താൻ ഇസ്രയേലിനെ സഹായിക്കുന്ന കമ്ബനികളില്‍ ഒന്നാണ് ടാറ്റ ഗ്രൂപ്പ് എന്നായിരുന്നു ഉയർന്നുവന്ന പ്രധാന വിമർശനം.
2023 ഒക്ടോബർ 7 മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളിലായി 42,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F