Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖത്തർ വിദേശകാര്യ സഹമന്ത്രി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
ഇസ്രായേൽ കൂട്ടക്കൊല തുടരുന്നു, ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും വധിച്ചു

May 21, 2024

Israel, news, palastine, ICC

May 21, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രായേൽ സൈന്യം ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും കൊലപ്പെടുത്തി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജെനിന് നേരെ നടത്തിയ ആക്രമണത്തിലാണ് ഇസ്രായേൽ സൈന്യം ഫലസ്തീൻ വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപകനെയും ഡോക്ടറെയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 

അതേസമയം, കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഗാസയിലുടനീളം 70 ലക്ഷ്യസ്ഥാനങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഫലസ്തീനിയൻ പോരാളികൾ, ആയുധ ഡിപ്പോകൾ, റോക്കറ്റ് ലോഞ്ചറുകൾ, നിരീക്ഷണ പോസ്റ്റുകൾ, ഫൈറ്റർ ഗ്രൂപ്പുകളുടെ കെട്ടിടങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് എക്‌സിലൂടെ സൈന്യം അറിയിച്ചു. 

സെൻട്രൽ ഗാസ, വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പ്, തെക്കൻ ഗാസയിലെ റഫ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൈനികർ അവരുടെ പ്രവർത്തനങ്ങൾ തുടരുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി ഗാലന്റ് മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് തേടുകയാണെന്ന് ഐസിസി ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. 


Latest Related News