Breaking News
ഇന്ത്യ-ഖത്തർ സഹകരണം,അടുത്ത അഞ്ച് വര്ഷങ്ങൾക്കിടെ വ്യാപാര ഇടപാടുകൾ ഇരട്ടിയായി വർധിക്കും | ഐസിബിഎഫ് ഇൻഷുറൻസ് :സഹായഹസ്തവുമായി കുവാഖ് | ഖത്തർ എഞ്ചിനീയേഴ്സ് ഫോറം അത്‌ലറ്റിക് മീറ്റിൽ കെ.എം എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ജേതാക്കൾ | പാലക്കാട് വല്ലപ്പുഴ സ്വദേശി ജിദ്ദയിൽ നിര്യാതനായി | മക്കളെ കാണാനെത്തിയ കാസർകോട് സ്വദേശിനി ദുബായിൽ അന്തരിച്ചു | ഖത്തർ അമീർ പ്രധാനമന്ത്രി മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി,നിരവധി കരാറുകളിൽ ഒപ്പുവെച്ചു | അഹ്‌ലൻ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 വെള്ളിയാഴ്ച ദോഹയിൽ | ഹൃദയാഘാതം,കണ്ണൂർ പെരിങ്ങോം സ്വദേശി കുവൈത്തിൽ അന്തരിച്ചു | ബിസിനസ് സംരംഭങ്ങൾ തുടങ്ങാനുള്ള ഫീസ് നിരക്കിൽ 90 ഇളവുമായി ഖത്തർ ഫിനാൻഷ്യൽ സെന്റർ | ഇന്ത്യയുമായി നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരണം,ഉഭയകക്ഷി ചർച്ചകൾ വേഗത്തിലാക്കാൻ തയാറാണെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി |
ഗസ്സ വെടിനിർത്തൽ,തെക്കൻ ഗസ്സയിൽ നിന്ന് മൂന്ന് ലക്ഷത്തോളം പേർ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം

January 29, 2025

300000-palestinians-returned-from-south-to-north-of-gaza-strip

January 29, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ശേഷം തെക്കൻ ഗസ്സയിൽ നിന്ന് മൂന്ന് ലക്ഷത്തോളം പേർ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയതായി ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും  വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി. പറഞ്ഞു.ഫലസ്തീൻ പൗരന്മാരുടെ സ്വദേശത്തേക്കുള്ള സുഗമമായ മടക്കം ഉറപ്പാക്കാൻ ഖത്തർ-ഈജിപ്ഷ്യൻ കമ്മിറ്റി  വഴി ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ജന്മനാട്ടിൽ തിരിച്ചെത്തുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പലസ്തീൻ ജനതയ്ക്ക് അവരുടെ അവകാശങ്ങൾ ലഭിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങളുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തമാണ്, ദ്വിരാഷ്ട്ര പരിഹാരം എന്ന നേരത്തെയുള്ള നിലപാടിൽ ഖത്തർ ഉറച്ചുനിൽക്കുന്നു'.-അദ്ദേഹം പറഞ്ഞു.

അതേസമയം,. വടക്കൻ ഗസ്സയിൽ തകർന്ന തങ്ങളുടെ വീടുകൾക്ക് സമീപം ഇവർ താത്കാലിക കൂടാരങ്ങൾ ഒരുക്കിയതായും ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇവർക്ക് എത്തിക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. നെത്‌സരിം ഇടനാഴിയിലൂടെയാണ് വടക്കൻ ഗസ്സയിലേക്ക് ആളുകൾ പ്രവേശിച്ചത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തുകിടന്നും കാൽനടയായുമായാണ് തങ്ങളുടെ മണ്ണിലേക്ക് അവർ തിരിച്ചെത്തിയത്.

വടക്കൻ ഗസ്സയിലേക്കുള്ള മടക്കത്തിനിടെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിന് പടിഞ്ഞാറ് അൽ ജിസ്‌റിൽ കുതിരവണ്ടിക്ക് നേരെയുണ്ടായ ഷെൽ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി നാദി മുഹമ്മദ് അൽ അമൂദിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതിനിടെ, കഴിഞ്ഞ ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം നിലച്ച പാചകവാതക വിതരണം ഇന്ന് മുതൽ പരിമിതമായ അളവിൽ ഗസ്സയിൽ ലഭ്യമാകുമെന്ന് ഗസ്സ മീഡിയ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികൾക്ക് എട്ട് കിലോഗ്രാം വരുന്ന പാചകവാതക സിലിൻഡർ 15 ഡോളർ നിരക്കിലാണ് ലഭിക്കുക.

അതേസമയം, ഫലസ്തീനികൾക്കുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എയുടെ ജറൂസലമിലെ ആസ്ഥാനം അടച്ചുപൂട്ടാനുള്ള ഇസ്റാഈൽ തീരുമാനത്തിന് പിന്തുണ നൽകുന്നതായി യു എന്നിലെ അമേരിക്കൻ പ്രതിനിധി അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News