കുവൈത്ത് സിറ്റി: കുവൈത്ത് ജയിലിൽ നിന്ന് 30 പേർക്ക് മോചനം. ജീവപര്യന്തം തടവ് 20 വർഷമായി കുറയ്ക്കാനുള്ള അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിർദ്ദേശപ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്. സെൻട്രൽ ജയിലിൽ 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ച തടവുകാരെയാണ് ഇന്നലെ മോചിപ്പിച്ചത്.
മോചിപ്പിക്കപ്പെട്ടവരിൽ 17 പേർ കുവൈത്ത് പൗരൻമാരും, 13 പേർ പ്രവാസികളുമാണ്. 20 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും തടവ് കാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അഞ്ച് പേരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തു വരികയാണ്. മോചിതരായവരിൽ കൊലപാതക കുറ്റമടക്കമുള്ള ക്രിമിനൽ കേസുകളിൽ പെട്ട് ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. അതേസമയം, രാജ്യസുരക്ഷ, ചാരപ്രവൃത്തി തുടങ്ങിയ കാര്യങ്ങളിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
സ്രോതസ്സുകൾ പ്രകാരം, മോചിതരായവരിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞത് ഒരു ഈജിപ്ത് പൗരനാണ്. കൊലപാതകക്കുറ്റത്തിന് 33 വർഷമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് ഇരയുടെ കുടുംബം മാപ്പ് നൽകി, തുടർന്ന് ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. കുവൈത്ത് പൗരന്മാരിൽ, ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ തടവുകാരൻ മയക്കുമരുന്ന് കടത്തിന് 27 വർഷം ജയിലിൽ കഴിഞ്ഞയാളാണ്. മോചിതരായവരിൽ ഭൂരിഭാഗവും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്
.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F