December 16, 2020
December 16, 2020
ഫൈസലിന് കിട്ടിയ ഏഴ് വോട്ടുകൾ അപരന് ലഭിച്ചതാണെന്നാണ് പുറത്തു വരുന്ന സൂചനകൾ
കോഴിക്കോട് : കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിച്ചു. കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിൻവലിപ്പിക്കുകയായിരുന്നു.
ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. റഷീദ് സ്ഥലവാസിയല്ലാത്തതിനാൽ സ്ഥാനാർത്ഥിയുടെ വോട്ടു പോലും എൽഡിഎഫിന് ലഭിച്ചില്ല.
എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നു.ഇത് ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.ഫൈസൽ കള്ളക്കടത്ത് കേസിൽ പ്രതിയായതോടെ സീറ്റ് നിഷേധിച്ചു മുഖം രക്ഷിച്ച എൽഡിഎഫ് രഹസ്യമായി മുഴുവൻ വോട്ടുകളും ഫൈസലിന് നല്കുകയായിരുന്നുവെന്നാണ് നിഗമനം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme