October 26, 2021
October 26, 2021
ദുബൈ: ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ വ്യാപകമായതോടെ നിർദ്ദേശങ്ങളുമായി യുഎഇ അധികൃതർ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ വലയിൽ വീഴ്ത്തിയാണ് തട്ടിപ്പുകൾ നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ആളുകളുടെ കൈവശമുള്ള രേഖകൾ കൃത്യമായി പരിശോധിച്ച്, ആധികാരികത ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
യുഎഇയിലെ നിയമവ്യവസ്ഥ പ്രകാരം ജോലിക്കെത്തുന്നവരുടെ ചെലവുകൾ വഹിക്കേണ്ട ചുമതല സ്പോൺസർക്കാണ്. നിയമനം സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചാൽ, ആ സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജറിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിൽ ഓഫർ ലെറ്റർ ലഭിച്ചാൽ, അതിൽ മന്ത്രാലയത്തിന്റെ മുദ്ര ഉണ്ടോ എന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ ഉദ്യോഗാർത്ഥികളെ ഓർമപ്പെടുത്തി. വീസയുടെ ആധികാരിക പരിശോധിക്കാൻ എമിറേറ്റുകളിലെ എമിഗ്രേഷൻ കാര്യാലയങ്ങളിൽ സൗകര്യമുണ്ട്. കൂടാതെ, ഫെഡറൽ എമിഗ്രേഷൻ അതോറിറ്റിയുടെ ഇ- ചാനലുകൾ വഴിയും ഈ വിവരം അന്വേഷിക്കാമെന്ന് അധികൃതർ അറിയിച്ചു.