Breaking News
മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  |
ഇനി സ്‌കൂളിലേക്ക് മടങ്ങാം, ആഴ്‌ചതോറുമുള്ള ആന്റിജൻ പരിശോധനയിൽ ആർക്കും ഇളവ് ലഭിക്കില്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

January 27, 2022

January 27, 2022

ദോഹ : ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം, ജനുവരി 30 മുതൽ സ്കൂളുകളിൽ കുട്ടികൾക്ക് നേരിട്ടെത്താമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ആദ്യത്തെ രണ്ട് ആഴ്ചകളിലും എല്ലാ കുട്ടികളിലും ആന്റിജൻ പരിശോധന നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ഈ കാലയളവിന് ശേഷം, സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. ഖത്തർ ടീവിയിലെ പരിപാടിക്കിടെ മന്ത്രാലയ മേധാവി മുഹമ്മദ്‌ അൽ മറാഖിയാണ് ഇക്കാര്യം അറിയിച്ചത്. 

രണ്ടാഴ്ച്ചയ്ക്ക് ശേഷം മുഴുവൻ കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സർവേ നടത്തുമെന്നും മറാഖി കൂട്ടിച്ചേർത്തു. കോവിഡ് പരിധോധനയിൽ തന്റെ കുട്ടി നെഗറ്റീവ് ആണെന്ന സാക്ഷ്യപത്രങ്ങൾ രക്ഷിതാവ് കുട്ടികളുടെ കൈവശം കൊടുത്തുവിടണമെന്നും നിർദേശമുണ്ട്. കിന്റർഗാർഡൻ മുതലുള്ള മുഴുവൻ കുട്ടികളും ആദ്യ രണ്ട് ആഴ്ചകളിൽ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിൻ എടുത്ത കുട്ടികൾ, എടുക്കാത്തവർ, കോവിഡ് വന്ന ശേഷം മുക്തരായവർ തുടങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ നിബന്ധന ബാധകമാണ്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് രണ്ട് ടെസ്റ്റ്‌ കിറ്റുകൾ വീതം നൽകുമെന്നും, സ്കൂളുകൾക്കായി ഒന്നരലക്ഷം പരിശോധനാ കിറ്റുകൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. കുറച്ചുകുട്ടികൾക്ക് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയാൽ, അവർക്ക് വീടുകളിൽ കൊറന്റൈനിൽ കഴിഞ്ഞുകൊണ്ട് ഓൺലൈനായി ക്ലാസ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News